വയലുകളുടെ നാടായ വയനാടിനെ കാട്ടുമൃഗങ്ങളുടെ കൂടാക്കി മാറ്റരുതേ …. ബത്തേരി: കടുവയും കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും നാട്ടിൽ ഇറങ്ങി വിലസുകയും ജീവനും ജീവിതത്തിനും സുരക്ഷിതത്വമില്ലാതെ മനുഷ്യർ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധി. കാട്ടിൽ അതിക്രമിച്ചു കയറിയിട്ട് അവകാശം വേണമെന്ന് പറഞ്ഞു കൊണ്ടുള്ള സമരമല്ല ഇത്. മറിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെയും വളർത്തു മൃഗങ്ങളെയും കൃഷികളെയും നശിപ്പിക്കുന്നതിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സാധാരണക്കാരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. വയനാട്ടുകാരായ ഞങ്ങൾ കാടിന്റെ അകത്തേക്ക് അതിക്രമിച്ച് കയറുന്നില്ല. ഇവിടെ കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങി മനുഷ്യന്റെ ജീവനും ജീവനോപാധികളും നശിപ്പിക്കുന്നു. അത് കാണാൻ അധികാരവർഗ്ഗത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കണ്ണുകൾ എന്തേ തുറക്കാത്തത്? നിങ്ങളും മനുഷ്യരല്ലേ?മനുഷ്യന്റെ ജീവനേക്കാൾ വലുതായി മൃഗത്തിനാണോ നിങ്ങൾ വില കൽപ്പിക്കുന്നത്? പ്രകൃതി സംരക്ഷണം എന്ന പേര് പറഞ്ഞ് നാടിനെയും നാട്ടുകാരെയും നശിപ്പിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? ഇറക്കിവിടേണ്ട ആവശ്യമൊന്നുമില്ല ഇവരൊക്കെ തനിയെ ഇറങ്ങിപ്പോയ്ക്കൊള്ളും എന്നാണോ നിങ്ങൾ കരുതുന്നത്?എങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. ഇത് ഞങ്ങളുടെ ജീവന്റേയും ജീവിതത്തിന്റെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് …. ഇവിടെ നിന്ന് ഞങ്ങൾ എങ്ങോട്ടാണ് ഇറങ്ങി പോവുക? ഈ നാടിന്റെയും മണ്ണിന്റെയും മക്കളാണ് ഞങ്ങൾ. ഇറങ്ങി പോകാൻ വേറെ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. കാട് നശിപ്പിക്കാൻ പാടില്ല എന്ന് മാത്രമല്ല സംരക്ഷിക്കണം എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്. ഞങ്ങൾ ആരും കാട് നശിപ്പിച്ചിട്ടില്ല. പ്രകൃതിയെ ചൂഷണം ചെയ്തിട്ടില്ല. കാട്ടുമൃഗങ്ങൾ ഞങ്ങളുടെ മേലാണ് കടന്നാക്രമണം നടത്തുന്നത്. എന്നിട്ടും എന്തേ നിങ്ങൾ കാടും നാടും വേർതിരിക്കാൻ നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകാൻ തയ്യാറാവത്തത്? കാട് മാത്രം സംരക്ഷിക്കപ്പെട്ടാൽ മതിയോ. കാടും നാടും നമ്മൾ മനുഷ്യരും ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതല്ലേ? എങ്കിൽ മാത്രമല്ലേ എല്ലാവർക്കും നിലനിൽപ്പുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നത്? കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും കാർഷിക വിളകളെയും വളർത്തുമൃഗങ്ങളെയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ കണ്ടില്ല എന്ന് നടിക്കുന്നത് എന്തിന് വേണ്ടിയാണ്? ആർക്കുവേണ്ടിയാണ്? കാടും നാടും വേർതിരിച്ച് മനുഷ്യജീവന് സംരക്ഷണം ഉറപ്പുവരുത്തിയേ മതിയാകൂ. വയനാട് എന്ന സുന്ദരമായ നാടിനെ കാടാക്കരുത്, കാട്ടുമൃഗങ്ങളുടെ കൂടാക്കരുത്. അതിന് കൂട്ട് നിൽക്കുന്നവരോട് കൂട്ടു കൂടില്ല എന്നല്ല കൂട്ടത്തോടെ തന്നെ ഞങ്ങൾ പോരാടും. കാരണം നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും ജീവിക്കണം.ഞങ്ങളും മനുഷ്യരാണ്. മറക്കരുത്. മനുഷ്യ ജീവനെ വിലമതിക്കാത്ത നിയമങ്ങളും വ്യവസ്ഥിതികളും നിശ്ചയമായും തിരുത്തപ്പെടണം. വയനാട് എന്ന സുന്ദരമായ നാടിന്റെയും ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമരത്തിനു യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നു …. എന്ന്, – ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത മലബാർ ഭദ്രാസനം
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...