കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന് ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു വകുപ്പുകൾ സംയുക്ത സർവേ പൂർത്തീകരിച്ച കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകുക, ദേശീയ പാതയിലെ രാത്രയിയാത്രാ നിരോധനം പിൻവലിക്കാൻ കേന്ദ്രം അനുകൂല നിപാട് സ്വീകരിക്കുക, ചുരം ബദൽ റോഡുകൾക്ക് അനുമതി നൽകുക എന്നിവയും രാജ്യതലസ്ഥാനത്തെ സമരത്തിന്റെ ആവശ്യങ്ങളാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും കേന്ദ്ര ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി വാർത്തകളിൽ നിറഞ്ഞതല്ലാതെ യാതൊരു സഹായവും അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുകയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാലെ കടം എഴുത്തള്ളാനാകൂവെന്നാണ് ആദ്യം പറഞ്ഞത്. പ്രഖ്യാപനമുണ്ടായിട്ടും കടം തള്ളാൻ നടപടിയില്ല. ഉരുൾപൊട്ടി അഞ്ചുമാസം വൈകിപ്പിച്ചാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിയതിനാൽ രാജ്യാന്തരതലത്തിൽ ലഭിക്കുമായിരുന്ന സഹായങ്ങൾ നഷ്ടപ്പെട്ടു. ഒടുവിൽ 529.50 കോടി രൂപ അനുവദിച്ചപ്പോൾ തിരിച്ചടക്കേണ്ട വായ്‌പയാക്കി. മാർച്ച് 31നകം തുക വിനിയോഗിക്കണമെന്ന അപ്രായോഗിക നിർദേശവും വച്ചു. വായ്‌പയായി അനുവദിച്ച തുകയുടെ ഗുണംപോലും ദുരന്തബാധിതർക്കും സംസ്ഥാനത്തിനും ലഭിക്കരുതെന്ന ലക്ഷ്യമാണ് ഉപാധിവച്ച് വായ്‌പ അനുവദിച്ചതിന്റെ പിന്നിൽ. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകും. സമരഭടന്മാർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ യാത്രയയപ്പ് നൽകും. 24ന് രാവിലെ 10ന് കേരള ഹൗസിൽനിന്ന് മാർച്ച് ആരംഭിക്കും. 25ന് രാവിലെ 10വരെയാണ് സമരം. കേരളത്തിൽനിന്നുള്ള എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരും പങ്കെടുക്കും. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24ന് വൈകിട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തും. സമരത്തിന്റെ പ്രചരണാർഥം മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വാഹനപ്രചാരണ ജാഥ പൂർത്തിയാക്കിയതായും നേതാക്കൾ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജി ചെറിയാൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ഡി രാജൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...