കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി
കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകള്‍ അവസാനിപ്പിച്ചത് പോലെ സ്വന്തം ആളുകളായ ഐ ജിയേയും മറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന് രൂപീകരിച്ച് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ്. ഇത്തരമൊരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നീതിയും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. സത്യസന്ധമായ അന്വേഷണം നടത്തി കഴിഞ്ഞാല്‍ സര്‍ക്കാരും ബന്ധപ്പെട്ട ആളുകളും പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണുള്ളത്. സാംസ്കാരിക കേരളത്തിന് ഒരുകാലത്തും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് സിനിമാ സംവിധായകരുടെയും, നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലും ഘടകകക്ഷിയിലുമുള്ള രണ്ട് എം എല്‍ എമാരെയും ഇടതുപക്ഷ സഹയാത്രികരായ സിനിമാപ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റിപ്പോര്‍ട്ട് നാലു വര്‍ഷക്കാലം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്. സ്ത്രീസംരക്ഷകര്‍ എന്ന് പറഞ്ഞ് നവോത്ഥാന മതില് പണിതവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രമുഖരുടെ പേരുകളുള്ള റിപ്പോര്‍ട്ടിന്റെ ഭാഗം ഇപ്പോഴും പുറത്ത് വിടാത്ത സര്‍ക്കാര്‍ നിലപാട് തങ്ങള്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണ് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.ഇ. വിനയന്, കെ.കെ. വിശ്വനാഥന് മാസ്റ്റര്‍, കെ.വി. പോക്കര് ഹാജി, ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, എം.ജി. ബിജു, ബീന ജോസ്, ബിനു തോമസ്, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, പി.കെ. കുഞ്ഞിമൊയ്തീന്‍, എക്കണ്ടി മൊയ്തൂട്ടി, പോള്‍സണ്‍ കൂവക്കല്‍, ബി. സുരേഷ് ബാബു, ജില്‍സണ്‍ തൂപ്പുങ്കര, ഇ.എ. ശങ്കരന്, ജിനി തോമസ്, ഗൗതം ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...