കൽപ്പറ്റ : ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി.ഹാഫിസ് മുഹമ്മദ് പറഞ്ഞു.കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്ര കുമാർ ഹാളിൽ നടന്ന 183 മത് പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപദാനങ്ങൾക്കും കെട്ടുകഥകൾക്കും അപ്പുറമുള്ള ബാബുരാജിനെ തേടിയുള്ള യാത്രയായിരുന്നു അത്.1990 തുടങ്ങി 2022 വരെയുള്ള കാലയളവിൽ എഴുതിയും മാറ്റിയെഴുതിയും പൂർത്തീകരിച്ചു. ഈ നോവൽ 9 തവണ മാറ്റി എഴുതിയിട്ടുണ്ട്. ബാബുരാജിനെ കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങളോ, അഭിമുഖമോ ലഭ്യമായിരുന്നില്ല. പരമ്പരാഗതമായ രീതിയിൽ സംഗീതാ അഭ്യാസനം നേടിയിട്ടില്ലാത്ത ബാബുരാജ് ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ഹൃദ്യമായ രാഗങ്ങളെ മലയാളികളെ അനുഭവിപ്പിച്ചത്. സമൂഹത്തിന് ഏറെ ദ്രോഹം ചെയ്തവർക്കുപോലും ഇന്ന് മീസാൻ കല്ലുകൾ ഉണ്ട്. എന്നാൽ ബാബുരാജിനെ ഓർക്കാൻ പള്ളിപ്പറമ്പിലെ മി സ്സാൻ കല്ലു പോലും ശേഷിച്ചിരിക്കുന്നില്ലെന്ന ദുഃഖത്തിൽ നിന്നാണ് ഈ നോവൽ പിറവിയെടുക്കുതെന്നു ഹാഫിസ് മുഹമ്മദ് പറഞ്ഞു. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബാവ. കെ പാലുകുന്നാണ് “ഹാർമോണിയം” എന്ന പുസ്തകം അവതരിപ്പിച്ചത്. എം എസ് ബാബുരാജ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞന് ഗ്രന്ഥകാരൻ നൽകുന്ന സ്മരണാഞ്ജലി യാണ് ഈ കൃതി.മലയാളത്തിലെ മറ്റ് ജീവചരിത്ര ആഖ്യായികകളുടെ ഘടനയിൽ നിന്ന് കുതറിമാറി തികച്ചും നവീനമായ ഒരു ആഖ്യായികയാണ് ഹാർമോണിയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നതും മരിച്ചവരും ആയ പ്രമുഖരോടൊപ്പം നോവലിസ്റ്റ് ഭാവനയിൽ നെയ്തെടുത്ത അനേകം കഥാപാത്രങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും കൂട്ടിക്കുഴച്ച് നവീനമായ രീതിയിൽ എഴുതപ്പെട്ടതാണ് ഈ നോവൽ.മലയാളികൾക്ക് തികച്ചും അപരിചിതമായ ഒരു ഭാവുകത്വ പരിസരത്തിലേക്കാണ് ബാബുരാജ് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
വേലായുധൻ കോട്ടത്തറ മോഡറേറ്റർ ആയിരുന്നു. അർഷാദ് ബത്തേരി ചർച്ച ഉത്ഘാടനം ചെയ്തു.സി കെ കുഞ്ഞികൃഷ്ണൻ, , എം ഗംഗാധരൻ,എം. പി.കൃഷ്ണകുമാർ, സൂപ്പിപള്ളിയാൽ,ഷബ്‌ന ഷംസു, ലത റാം,എ. സി.ജോൺ, എം.സി. ദിലീപ്, ടി.വി.രവീന്ദ്രൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...