വയലുകളുടെ നാടായ വയനാടിനെ കാട്ടുമൃഗങ്ങളുടെ കൂടാക്കി മാറ്റരുതേ …. ബത്തേരി: കടുവയും കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും നാട്ടിൽ ഇറങ്ങി വിലസുകയും ജീവനും ജീവിതത്തിനും സുരക്ഷിതത്വമില്ലാതെ മനുഷ്യർ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധി. കാട്ടിൽ അതിക്രമിച്ചു കയറിയിട്ട് അവകാശം വേണമെന്ന് പറഞ്ഞു കൊണ്ടുള്ള സമരമല്ല ഇത്. മറിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെയും വളർത്തു മൃഗങ്ങളെയും കൃഷികളെയും നശിപ്പിക്കുന്നതിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സാധാരണക്കാരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. വയനാട്ടുകാരായ ഞങ്ങൾ കാടിന്റെ അകത്തേക്ക് അതിക്രമിച്ച് കയറുന്നില്ല. ഇവിടെ കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങി മനുഷ്യന്റെ ജീവനും ജീവനോപാധികളും നശിപ്പിക്കുന്നു. അത് കാണാൻ അധികാരവർഗ്ഗത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കണ്ണുകൾ എന്തേ തുറക്കാത്തത്? നിങ്ങളും മനുഷ്യരല്ലേ?മനുഷ്യന്റെ ജീവനേക്കാൾ വലുതായി മൃഗത്തിനാണോ നിങ്ങൾ വില കൽപ്പിക്കുന്നത്? പ്രകൃതി സംരക്ഷണം എന്ന പേര് പറഞ്ഞ് നാടിനെയും നാട്ടുകാരെയും നശിപ്പിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? ഇറക്കിവിടേണ്ട ആവശ്യമൊന്നുമില്ല ഇവരൊക്കെ തനിയെ ഇറങ്ങിപ്പോയ്ക്കൊള്ളും എന്നാണോ നിങ്ങൾ കരുതുന്നത്?എങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. ഇത് ഞങ്ങളുടെ ജീവന്റേയും ജീവിതത്തിന്റെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് …. ഇവിടെ നിന്ന് ഞങ്ങൾ എങ്ങോട്ടാണ് ഇറങ്ങി പോവുക? ഈ നാടിന്റെയും മണ്ണിന്റെയും മക്കളാണ് ഞങ്ങൾ. ഇറങ്ങി പോകാൻ വേറെ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. കാട് നശിപ്പിക്കാൻ പാടില്ല എന്ന് മാത്രമല്ല സംരക്ഷിക്കണം എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്. ഞങ്ങൾ ആരും കാട് നശിപ്പിച്ചിട്ടില്ല. പ്രകൃതിയെ ചൂഷണം ചെയ്തിട്ടില്ല. കാട്ടുമൃഗങ്ങൾ ഞങ്ങളുടെ മേലാണ് കടന്നാക്രമണം നടത്തുന്നത്. എന്നിട്ടും എന്തേ നിങ്ങൾ കാടും നാടും വേർതിരിക്കാൻ നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകാൻ തയ്യാറാവത്തത്? കാട് മാത്രം സംരക്ഷിക്കപ്പെട്ടാൽ മതിയോ. കാടും നാടും നമ്മൾ മനുഷ്യരും ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതല്ലേ? എങ്കിൽ മാത്രമല്ലേ എല്ലാവർക്കും നിലനിൽപ്പുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നത്? കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും കാർഷിക വിളകളെയും വളർത്തുമൃഗങ്ങളെയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ കണ്ടില്ല എന്ന് നടിക്കുന്നത് എന്തിന് വേണ്ടിയാണ്? ആർക്കുവേണ്ടിയാണ്? കാടും നാടും വേർതിരിച്ച് മനുഷ്യജീവന് സംരക്ഷണം ഉറപ്പുവരുത്തിയേ മതിയാകൂ. വയനാട് എന്ന സുന്ദരമായ നാടിനെ കാടാക്കരുത്, കാട്ടുമൃഗങ്ങളുടെ കൂടാക്കരുത്. അതിന് കൂട്ട് നിൽക്കുന്നവരോട് കൂട്ടു കൂടില്ല എന്നല്ല കൂട്ടത്തോടെ തന്നെ ഞങ്ങൾ പോരാടും. കാരണം നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും ജീവിക്കണം.ഞങ്ങളും മനുഷ്യരാണ്. മറക്കരുത്. മനുഷ്യ ജീവനെ വിലമതിക്കാത്ത നിയമങ്ങളും വ്യവസ്ഥിതികളും നിശ്ചയമായും തിരുത്തപ്പെടണം. വയനാട് എന്ന സുന്ദരമായ നാടിന്റെയും ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമരത്തിനു യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നു …. എന്ന്, – ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത മലബാർ ഭദ്രാസനം
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...