പാരീസ്: ടെലിഗ്രാം വിവാദത്തിൽ ദുറോവിന് എതിരെ കുറ്റം ചുമത്തി .ഫ്രാൻസ് വിടാൻ പാടില്ല. ലോകപ്രശസ്തമായ മെസ്സേജിംഗ് ആപ്ലിക്കേഷൻ ആയ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരെ ഫ്രാൻസ് പ്രാഥമിക കുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചു എന്നാണ് ചുമത്തിയ പ്രാഥമിക കുറ്റം. കേസിൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടാൻ പാടില്ലെന്നും ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. 50 ലക്ഷം യൂറോ ജാമ്യ തുകയ്ക്ക് ഉപാധികളുടെ ദുറോവിനെ പിന്നീട് വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവും 5 ലക്ഷം യൂറോ പിഴയും ലഭിക്കാവുന്നതാണ്. റഷ്യയിൽ ജനിച്ച പാവേൽ ദുറോവിന് അവിടെയും ഫ്രാൻസിലും യു.,എ.ഇയിലും സെൻറ് കിഡ്സ് ആൻഡ് നേവിസിലും പൗരത്വം ഉണ്ട്. ദുബായിലാണ് ഇപ്പോൾ താമസം .2014 ൽ സഹോദരൻ നിക്കോളയുമായി ചേർന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് 100 കോടിക്കടുത്ത് ഉപയോക്താക്കളുണ്ട്. അവിവാഹിതനായ ദുറോവിന് 12 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികളുണ്ട്. ബീജദാനത്തിലൂടെയാണ് അദ്ദേഹം ഇത്രയേറെ കുട്ടികളുടെ അച്ഛനായത്. ടെലിഗ്രാമിലൂടെ ദുറോവ് തന്നെ പുറത്തു വിട്ടതാണ് ഇക്കാര്യം. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നു എന്ന് ആരോപിച്ച് ടെലഗ്രാമിന് വിലക്കേർപ്പെടുത്താൻ ഉള്ള നീക്കങ്ങൾ ഇന്ത്യയിലും തുടങ്ങിയതിനിടെയാണ് ഫ്രാൻസിൽ അദ്ദേഹത്തിന് കുരുക്ക് മുറുകുന്നത്. ചൂതാട്ടം, പണത്തട്ടിപ്പ്, തുടങ്ങിയ കേസുകളിൽ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ ചിത്രങ്ങൾ പങ്കുവെക്കൽ, മയക്കു മരുന്നു വ്യാപാരം, തട്ടിപ്പ് ,കള്ളപ്പണം വെളുപ്പിക്കൽ, അശ്ലീല നിയമവിരുദ്ധ ഉള്ളടക്കം പങ്കുവെക്കൽ, ഭീകര പ്രവർത്തനം തുടങ്ങി ടെലിഗ്രാം വഴി നടക്കുന്നതായി സംശയിക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. ടെലിഗ്രാമിലൂടെ നടക്കുന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങൾ എല്ലാം ദുറോവിൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ ഡേവിഡ് ഒലീവിയർ പറഞ്ഞു. യൂറോപ്പ്യൻ യൂണിയൻറെ ഡിജിറ്റൽ സാങ്കേതിക നിയമങ്ങൾ അനുസരിച്ചാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...