മാനന്തവാടി: ആദർശം മുറുകെപ്പിടിച്ച, ആഴത്തിലുള്ള കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു പി.കെ. കരിയനെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര വകുപ്പിന്റെ സഹകരണത്തോടെ സംഘടിച്ച പി.കെ. കരിയൻ അനുസ്മരണവും പി.കെ. കരിയന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഫസീല മെഹർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു റാവുളന്റെ ജീവിതപുസ്തകം’ എന്ന കൃതിയുടെ പ്രകാശനച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലുണ്ടാകുന്ന വിവേചനങ്ങൾക്കെതിരെ പി.കെ. കരിയൻ ശക്തമായ പ്രതിഷേധം തീർത്തിരുന്നു. സുഖസൗകര്യങ്ങളുടെ പിറകിൽ പോകുന്ന ഇന്നത്തെ തലമുറ ആദർശം എന്തെന്ന് അവനവനോട് സ്വയം ചോദിക്കണം. കൃത്യമായ ആദർശവും കാഴ്ചപ്പാടും മാത്രമേ നല്ല മനുഷ്യനെ സൃഷ്ടിക്കൂ എന്നും ആദർശമൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ പുതിയ തലമുറ ശ്രമിക്കണം. അടിസ്ഥാനവർഗവും അടിയാള വർഗവും രാജ്യത്ത് പീഡനങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ കാലത്ത് ഗോത്രവിഭാഗത്തിൽ നിന്നുയർന്നു വന്ന പി.കെ. കരിയന്റെ ജീവിതം പുസ്തകമാകുന്നത് കാലിക പ്രസക്തമാണെന്നും എം.എൽ.എ പറഞ്ഞു.
കവിയും കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സുകുമാരൻ ചിലിഗദ്ധ വയനാട് ജില്ലാ ലൈബ്രറി കൗൺസിലിൽ സെക്രട്ടറി പി.കെ. സുധീറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗദ്ദികയെന്ന നാടിന്റെ സമ്പത്തിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയ മഹദ്വ്യക്തികളായിരുന്നു പി.കെ. കരിയനും അദ്ദേഹത്തിന്റെ അമ്മാവൻ പി.കെ. കാളനുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമ്പത്തായ ഗദ്ദിക മറ്റുള്ളവർ പഠിച്ചത് ഇവരിലൂടെയാണ്. നാടിന്റെ നന്മ മറ്റുള്ളവരിലെത്തിക്കാൻ ഫസീല നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സുകുമാരൻ ചാലിദഗദ്ധ പറഞ്ഞു.
പുസ്തകം പുറത്തിറക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കരിയേട്ടൻ ജീവിച്ചിരിക്കുന്ന സമയത്ത് ഇറക്കാൻ സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും ഗ്രന്ഥകാരി ഫസീല മെഹർ പറഞ്ഞു. നിരന്തരം സമരത്തിലേർപ്പെട്ട ജീവിതമായിരുന്നു പി.കെ. കരിയന്റേതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. കെ.ആർ. രമേശൻ പറഞ്ഞു. തിരസ്കരിക്കപ്പെട്ട ജീവിതങ്ങൾ തിരിച്ചു പിടിക്കുകയെന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഗദ്ദികയെ അനുഷ്ഠാന കലയെന്നതിലുപരി അതിജീവന കലയാക്കി മാറ്റാൻ പി.കെ. കരിയന്‍ സാധിച്ചു. ഗദ്ദിക അവതരിപ്പിക്കാൻ മാത്രമല്ല അതിനെക്കുറിച്ച് ആഴത്തിൽ സംവദിക്കാനുള്ള കഴിവും പി.കെ. കരിയനുണ്ടായിരുന്നു- ഡോ. കെ.ആർ. രമേശൻ പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര വകുപ്പ് മേധാവിയും കാമ്പസ് ഡയറക്ടരുമായ പി. ഹരീന്ദ്രൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. അജയകുമാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സെക്രട്ടറി എം.കെ. ജയൻ, പി.കെ. കരിയന്റെ ഭാര്യ സരോജിനി, മകൻ സരിത്ത് എന്നിവർ സംസാരിച്ചു. പട്ടികവർഗ വികസനവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഇ.ജി. ജോസഫ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.എം. വിമല, ബാലൻ വെള്ളരിമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...