കൽപ്പറ്റ: സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഉയരുന്ന ആയുർദൈർഘ്യവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ദീർഘകാല രോഗങ്ങളുടെയും, മാറാരോഗങ്ങങ്ങളുടെയും, വാർദ്ധക്യസംബന്ധമായ ബുദ്ധിമുട്ടുകളുടെയും തോത് ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുക എന്നതാണ് കേരളത്തിലെ ആരോഗ്യ രംഗം ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കേന്ദ്രികരിച്ച് പ്രൈമറി പാലിയേറ്റീവ് പരിചരണ സംവിധാനം നടത്തി വരുന്നു. വീടുകളിൽ പോയിട്ടുള്ള പരിചരണം, മരുന്നുകൾ നൽകുക ,പരിചരണ സാമഗ്രികൾ, സാമൂഹ്യ പിന്തുണ ബോധവത്കരണ പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രൈമറി യൂണിറ്റുകൾ വഴി നടത്തി വരുന്നു.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര് (CHC ) പ്രധാനപ്പെട്ട ആശുപത്രികൾ (DH ,THQH’s, GH ) എന്നീ തലത്തിൽ സെക്കൻണ്ടറി പാലിയേറ്റീവ് യൂണിറ്റുകൾ (special palliative unit ) നടത്തി വരുന്നു. പ്രൈമറി യൂണിറ്റുകളിൽ നിന്നും റഫർ ചെയ്യുന്ന വിദഗ്‌ധ പരിചരണം ആവശ്യമുള്ളവർക്കാണ് സെക്കൻണ്ടറി യൂണിറ്റുകൾ വഴി പരിചരണം നൽകിവരുന്നത്. ഹോം കെയർ, കിടത്തിച്ചികിത്സ, ഒ.പി. സേവനം എന്നിവ സെക്കൻണ്ടറി യൂണിറ്റുകൾ വഴി രോഗികൾക്ക് ലഭ്യമാക്കുന്നുഇതോടൊപ്പം എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെ ൻ്റെറിലും ഫിസിയോതെറാപ്പിസ്റ്റിൻ്റെ സേവനം വീടുകളിൽ പോയി പരിചരണം നൽകുന്നതിലും ഒ.പി. (ഫിസിയോതെറാപ്പി ) ഐ.പി. എന്നിവയിലും ലഭിക്കുന്നു. എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ ഈ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഈ പ്രവർത്തനത്തിൽ എടുത്തു പറയേണ്ടതാണ്.
പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ 12 ന് കൊളോസ്റ്റമി രോഗികൾക്കാവശ്യമായ ക്ലാസ് നൽകും. ലിംഫഡിമ രോഗികൾക്കാവശ്യമായ പരിശീലനം 14 ന് നടത്തുന്നതാണ്. ജനുവരി 16 ന് പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി ബത്തേരിയിൽ വെച്ച് വീൽച്ചെയറിൽ ഇരിക്കുന്ന രോഗികളുടെ സംഗമവും ക്ലാസും നടത്തുമെന്നും ഇവർ അറിയിച്ചു.
നിലവിൽ 9827 പേർക്ക് പാലിയേറ്റിവ് കെയർ പരിചരണം ലഭിക്കുന്നുണ്ട് .ഇവരിൽ ക്യാൻസർ – 3146 ഡയാലിസിസ് – 536 അവയവം മാറ്റിവെച്ചവർ – 134 അരയ്ക്കു താഴെ കിടപ്പിലായവർ – 256 പക്ഷാഘാതം വന്നവർ – 2100 എന്നിങ്ങനെയാണ് പരിചരണം നൽകി വരുന്നത്.
ഡോ. വി കെ രാജീവൻ (ഡി എം ഒ എച്ച് വയനാട് ),ഡോ സമീഹ സൈതലവി (ഡി പി എം), ഡോ. പ്രിയ സേനൻ (ഡെ. ഡി എം ഒ ), ഹംസ ഇസ്മാലി (ജില്ലാ മാസ്സ് മീഡിയ ഓഫീസർ ) , സ്മിത പി (പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ), ഗഫൂർ താനേരി (വയനാട് ഇനീഷിയേറ്റിവ് ഇൻ പാലിയേറ്റീവ് ), ഹസൈനാർ പി (പാലിയേറ്റിവ് വളന്റിയേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി വയനാട് )
എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...