കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ജനപ്രവാഹം. ക്രിസ്തുമസ് അവധിക്കാലം കൂടി വന്നതോടെ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദിനംപ്രതി വേങ്ങേരിയിലെ ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകുന്നത്. വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഫ്ലവർ ഷോ, അമ്യുസ്മെന്റ് പാര്‍ക്ക് എന്നിവ കാണാനും ദിവസവും നടക്കുന്ന സാംസ്ക്കാരിക പരിപാടികള്‍ ആസ്വദിക്കുവാനുമാണ് അഗ്രി ഫെസ്റ്റ് നഗരിയിലേക്ക് ജനമൊഴുകുന്നത്.
അഗ്രി ഫെസ്റ്റിലെ പ്രധാന ആകര്‍ഷണം അമ്യൂസ്മെന്റ് പാര്‍ക്കും ഫ്ലവർ ഷോയുമാണ്. കൂടാതെ പുരാവസ്തു വകുപ്പിന്റെ സ്റ്റാളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അമ്യൂസ്മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇലാഗാര്ഡനാണ് ഫ്ലവർ ഷോ ഒരുക്കിയത്. ഫ്ലവർ ഷോ കാണാന്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വിദേശ ചെടികളും ഫലവൃക്ഷങ്ങളും ഫെസ്റ്റ് നഗരിയില്‍ വില്‍പ്പനയ്ക്കുണ്ട്.
പുരാവസ്തു വകുപ്പ് ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശിക്കാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോയ കാലത്തിന്റെ കാര്‍ഷിക സംസ്ക്കാരങ്ങളും ഉപകരണങ്ങളും കാര്‍ഷിക ചരിത്രവുമാണ് പുരാവസ്തു വകുപ്പിന്റെ സ്റ്റാളുകളില്‍ പരിചയപ്പെടുത്തുന്നത്. പത്ത് രൂപയാണ് പ്രവേശന ഫീസ്.
കോഴിക്കോടന്‍ വിഭവങ്ങളും മലബാര്‍ ഭക്ഷണങ്ങളും അറേബ്യന്‍, ചൈനീസ് ഭക്ഷണങ്ങളും ലഭിക്കുന്ന ഫുഡ് കോര്‍ട്ടും വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്. വിവിധ തരം പലഹാരങ്ങള്‍, ബിരിയാണി, അല്‍ഫാം, മന്തി തുടങ്ങിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. ഫെസ്റ്റ് നഗരിയില്‍ കുടുംബശ്രീകളുടെയും മറ്റും വിവിധ കാര്‍ഷിക വിപണന മേളകളുമുണ്ട്.
ദിവസേന വിവിധ റസിഡന്‍സ് അസോസിയേഷനുകളും മറ്റും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറുന്നുണ്ട്. വിശാലമായ സൗജന്യ പാര്‍ക്കിങ് ഉള്ളതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ ഫെസ്റ്റിനായി എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച ഫെസ്റ്റ് ഈ മാസം 31 ന് അവസാനിക്കും.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...