മാനന്തവാടി: വയനാട് ജില്ലയോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ.വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ല ആരോഗ്യമേഖലയിൽ പാടെ തകർന്നിരിക്കുകയാണ്. മെഡിക്കൽ കോളേജ് എന്ന പേരിൽ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും മതിയായ സജീകരണങ്ങളിലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ആദിവാസികളും, നിർധന കുടുംബങ്ങളും ഏറെ ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. മറ്റ് ആശുപത്രികളിൽ നിന്ന് റഫറർ ചെയ്യുന്നത് മെഡിക്കൽ കോളേജ് എന്ന ബോർഡിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലേക്കാണ്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്.മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. മറ്റു ഹോസ്പിറ്റലിൽ നിന്നും റെഫർ ചെയ്യുന്നതും, എമർജൻസി ആയി വരുന്നതുമായ രോഗികളാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടിൽ ആകപ്പെടുന്നത്. ആവശ്യാനുസരണം ന്യൂറോളജിസ്റ്റ് അടക്കം മറ്റും വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഭരിക്കുന്ന ഇടത് സർക്കാർ ആരോഗ്യമേഖലയിൽ വയനാട് ജില്ലയോട് കാണിക്കുന്നത് തികച്ചും അവഗണനയാണ്.
വന്യ മൃഗ ശല്യത്തിൽ പൊറുതി മുട്ടിയാണ് വയനാട് ജില്ല മുന്നോട്ട് പോകുന്നത്. കാടും, നാടും വേർതിരിക്കാൻ സർക്കാരുകൾ തയ്യാറാകണം. കടുവ, പുലി, ആന, പന്നി തുടങ്ങി മറ്റ് വന്യമൃഗങ്ങളും ജന ആവാസ മേഖലയിൽ ഇറങ്ങി വിളയാടുകയാണ്.നിരവധി വില പിടിപ്പുള്ള വളർത്ത് മൃഗങ്ങളെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നാട്ടിലിറങ്ങിയ കടുവ, പുലി എന്നി കൊന്ന് ഭക്ഷിച്ചത്. ഇവയൊക്കെ പിടിക്കൂടി കാട്ടിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല, കാൽപ്പാടുകൾ കണ്ട് മൃഗങ്ങളെ തിരിച്ചറിഞ്ഞിട്ടും അവയെ കൂട് വെച്ച് പിടിക്കുന്നതിനു വേണ്ട സത്വര നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ല. മൃഗങ്ങൾ കാട് കയറി എന്ന ഓമന വാക്കുമായാണ് ബന്ധപ്പെട്ട വകുപ്പുകൾ മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കും. പയ്യംപള്ളിയിൽ കഴിഞ്ഞ ഒരു കൊല്ലം മുമ്പേ കടുവ ഇറങ്ങി ക്ഷീരമേഖലയിലെ വിലപിടിപ്പുള്ള കർഷകൻ്റെ പതിനെട്ടോളം വളർത്തു മൃഗങളെയാണ് വേട്ടയാടി പിടിച്ചത്. നാളിതുവരെയായിട്ടും കർഷകന് മതിയായ തുക നഷ്ട്ടപരിഹാരം കൊടുക്കുവാൻ സാർക്കാർ തയ്യാറായിട്ടില്ല.
ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് കർഷകൻ്റെ പുരയിടവും, കൃഷി സ്ഥലവും വെട്ടിപിടിക്കുകയാണ്. വാകേരിയിലെ നിരവധി കർഷകർക്കാണ് ഇന്നലെ വരെ ജപ്തി നോട്ടീസ് പതിച്ചത്. കാർഷിക വിളകൾക്ക് വിലയിടിവും, കാലാവ്യതിയാനവും, കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് കർഷകൻ ഉഴലുമ്പോഴാണ് ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം ബാങ്കുകളിൽ നിന്ന് എടുത്ത തുക സമയബന്ധിതമായി തിരിച്ചടക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇടപ്പെട്ട് ജപ്തി നടപടികൾ നിർത്തിക്കൊൻ ബാങ്കുകളോട് ആവശ്യപ്പെടണം, കാർഷിക ലോണുകൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാവണം. മറ്റ് എല്ലാത്തരം ബാങ്ക് ലോണുകളുടെയും പലിശ എഴുതി തളളി വായ്പ പുനക്രമീകരിച്ചു കൊടുക്കാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണം. കഴിഞ്ഞ മാസം കാർഷിക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിൽ നടത്തിയ സിറ്റിംങ് പ്രഹസനമാണ്.ഇതു കൊണ്ട് കർഷകന് ഒരു ഗുണവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകരെ കൂടുതൽ ആത്മഹത്യയിലേക്ക് ഇടത് സർക്കാർ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...