കൽപ്പറ്റ: വയനാട് താമര ശ്ശേരി ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. . 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നതെന്നും പദ്ധതിക്കുള്ള ഡി.പി.ആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടന്നും പൊതു മരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബർ 15 – നാണ് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷൻ പുതുക്കിയ അലൈൻമെന്റ് സർക്കാരിന് സമർപ്പിച്ചത്. 2.8 കിലോമീറ്റർ തുരങ്കം നിർമ്മിച്ചാൽ ദൂരം കുറക്കാമെന്നാണ് റിപ്പോർട്ടിൽ പരമാർശം. മുൻപ് നിശ്ചയിച്ചിരുന്ന പഴയ പാതയിൽ നിന്ന് ആറ് കിലോമീറ്റർ കുറവു വരുന്ന തരത്തിലാണ് പുതിയ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2.844 കിലോമീറ്റർ തുരങ്ക പാത നിർമിച്ചാൽ ദൂരം കുറയ്ക്കാവുന്നതാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് സമർപ്പിച്ച പ്രൊജക്ട് റിപ്പോർട്ട് . വിലങ്ങൻപാറ തുരന്നാണ് തുരങ്കപാത നിർമിക്കേണ്ടത്. 27 കിലോമീറ്റർ ആണ് ആദ്യം റോഡിൻറെ നീളം പറഞ്ഞിരുന്നത്.
20 . 976 കിലോമീറ്റർ ആണ് ആകെ റോഡിൻറെ നീളത്തിലുള്ള പുതിയ അലഅലൈന്‍മെന്റിനാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയത്. ‘ഇതിൽ ആറര കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 14 കിലോമീറ്റർ വയനാട് ജില്ലയിലും ആണ്. കോഴിക്കോട് ഭാഗത്ത് 59 വളവുകളും വയനാട് ഭാഗത്ത് 95 വളവുകളും ഉണ്ടാകും. 14 മീറ്ററാണ് റോഡിൻറെ വീതി. തുരങ്കം നിർമ്മിക്കുകയാണെങ്കിൽ 10 മീറ്റർ വീതിയുള്ള രണ്ട് തുരങ്കങ്ങളാണ് പ്രോജക്ട് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. രണ്ട് പാലങ്ങളും ഉണ്ടാകും.
പുതുക്കിയ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചതിൽ സന്തോഷത്തിലാണ് നാട്ടുകാരും .
1994 ലാണ് റോഡിൻറെ പ്രവർത്തി ഉദ്ഘാടനം നടത്തിയത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പിനെ തുടർന്നാണ് നിർമ്മാണം നിലച്ചു പോയത്. മൂന്നു പതിറ്റാണ്ടായി റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർമ്മസമിതികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നുവരികയാണ്’ . കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ചിലവിലാണ് ഇപ്പോൾ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്.
തുരങ്ക പാത നിർമ്മിക്കേണ്ടി വരുന്നതിനാൽ നിർമ്മാണം പൂർത്തിയാകാൻ അഞ്ചുവർഷമെങ്കിലും എടുത്തേക്കും.
കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന *ലൈഫ് ലൈൻ* പദ്ധതിയുമായി ഡോ. മൂപ്പൻസ്...
ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ...
കൽപ്പറ്റ: ഹോട്ടൽ മേഖലയിലെ സംരംഭകർക്ക് കരുത്തും കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നടപ്പാക്കിയ സുരക്ഷാ പദ്ധതി നാടിനു മാതൃകയാണെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ...
മാനന്തവാടി : രാജസ്ഥാൻ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും ചേർന്ന് പിടികൂടിയത്. പീച്ചങ്ങോട് വച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ...
മാനന്തവാടി: രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി...
കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്....