കല്‍പ്പറ്റ. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം നടത്തിയത് രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അവഹേളിക്കുന്ന രീതിയിലുള്ള നടപടിയാണെന്ന് കാരവന് എക്സിക്യൂട്ടിവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയ കേരള ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ യോഗത്തിന്റെയും പ്രകടനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായി ഒരു അവകാശം ഇന്ത്യന്‍ ഭരണഘടനയിലില്ല. അത് ഇന്ത്യന്‍ പൗരന് കൊടുക്കുന്ന അവകാശമാണ്. ആ അവകാശങ്ങള്‍ കാലാകാലങ്ങളില്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്നതും അധികാര വര്‍ഗത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്നത്. ഇക്കാരണം കൊണ്ട് തന്നെ പൗരന്റെ മുഖത്തടിക്കുകയാണ് പത്രപ്രവര്‍ത്തകരോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞതിലൂടെ ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയപരമായ ഇടപെടലാണ് ഗവര്‍ണര്‍ ഈ സംഭവത്തില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍വിധിയനുസരിച്ച് ചില പത്രക്കാര് ഗവര്‍ണര്‍ക്ക് അനുകൂലരെന്നോ, ചിലര്‍ എതിര് നില്‍ക്കുന്നവരെന്നോ മനസില്‍ കരുതിയതാണ്. അതിന്റെ പ്രതിഫലനമാണ് ഇഷ്ടപ്പെടാത്തവരെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇപ്പോഴും തൊട്ട് കൂടായ്മയും തീണ്ടി കൂടായ്മയും പുലര്‍ത്തിപോരുന്ന ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഗവര്‍ണര്‍ക്ക് അങ്ങിനെയേ തോന്നൂ. എന്നാല്‍ കേരളം പോലെ സാമൂഹിക മുന്നേറ്റങ്ങളുണ്ടാക്കിയ ഒരു സംസ്ഥാനത്ത് വന്ന് ഇത്തരത്തിലുള്ള നടപടികള്‍ കൈകൊള്ളുന്നത് ഒരുതരത്തിലും അംഗീകരിച്ച് കൊടുക്കാനാവില്ല. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഗവര്‍ണറുടെ ആവശ്യം തന്നെയില്ല. പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് നിലവിലുള്ള ഉണ്ടായിരിക്കുന്നത്. ഈ അപകടകരമായ പ്രകടനം ലജ്ജാവഹമാണെന്നും ഇത് കേരളത്തിന്റെ ഇരുണ്ട അധ്യായങ്ങളിലൊന്നായി രേഖപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നീനു മോഹന്‍ സംസാരിച്ചു. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ പരിപാടിക്ക് ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദി പറഞ്ഞു. പ്രകടനത്തിന് അദീബ് ബേബി, എം അബ്ദുല്ല, ജോമോന് ജോസഫ്, ഷമീര്‍ കൈതപ്പൊയില്‍, ജിനു നാരായണന്, ജിംഷിന്‍ സുരേഷ്, ഇല്യാസ് പള്ളിയാല്‍, അനൂപ് വര്‍ഗീസ്, പ്രേമലത എന്നിവര്‍ നേതൃത്വം നല്കി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...