കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും സുപ്രീം കോടതിയിലേക്ക്

കൽപ്പറ്റ:
കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും സുപ്രീം കോടതിയിലേക്ക്.

കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും വയനാട് കലക്ട്രേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം നാളെ 2700 ദിവസം പൂർത്തിയാവുന്നു.
അധികൃതരുടെ അനീതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുക മാത്രമെ ഇനി മുമ്പിൽ വഴിയുള്ളൂവെന്ന് ജെയിംസ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗുഢാലോചനയിലൂടെ വനം വകുപ്പ് കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി വീണ്ടെടുക്കുന്നതിനു ജയിംസ് 2015ലെ സ്വാതന്ത്ര്യദിനത്തില്‍ കലക്ടറേറ്റിനു മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹം ഇപ്പോഴും തുടരുകയാണ്. കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ ജോസ്-ജോര്‍ജ് സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ ജന്‍മം ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നു അന്വേഷണങ്ങളില്‍ വ്യക്തമായെങ്കിലും ഭൂമി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ജയിംസ്-ട്രീസ ദമ്പതികള്‍ ആവശ്യപ്പെടുന്ന കമ്പോളവില നല്‍കുന്നതിലും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഏറ്റവും ഒടുവില്‍ ഭൂമിയുടെ അവകാശികളെ കമ്പോളവിലയുടെ കാര്യത്തില്‍ പല തട്ടുകളിലാക്കി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് വയനാട് കലക്ടർ ശ്രമിച്ചതെന്നും ഇതിൻ്റെ മിനിട്സ് അത് വ്യക്തമാക്കുന്നുവെന്നും ജെയിംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളമുണ്ടയിൽ ജനമൈത്രി ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു
Next post വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം
Close

Thank you for visiting Malayalanad.in