ജപ്പാന്റെ പോരാട്ടങ്ങള്‍ അവസാനിച്ചു. ക്രൊയേഷ്യയോട് പെനാള്‍ട്ടിയില്‍ പതറിയ ജപ്പാന് ലോകകപ്പില്‍ നിന്ന് പുറത്തേക്ക് പോയി.
ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്കും മുന്നേറി. മൂന്ന് പെനാള്‍ട്ടികള്‍ തടഞ്ഞ ലിവകോവിച് ആണ് കളിയിലെ ഹീറോ ആയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 എന്ന നിലയില്‍ തുടര്‍ന്നതോടെയാണ് കളി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയത്. ഖത്തര്‍ ലോകകകപ്പിലെ ആദ്യ പെനാള്‍ട്ടി ഷൂട്ടൗട്ട് ആയി ഇത്. 3-1ന് ആണ് ഷൂട്ടൗട്ട് ക്രൊയേഷ്യ ജയിച്ചത്.
ഇന്ന് ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് ഭൂരിഭാഗം സമയവും കണ്ടത്. നല്ല അവസരങ്ങള്‍ രണ്ട് ഭാഗത്തും പിറന്നു. ഒമ്പതാം മിനുട്ടില്‍ പെരിസിചിന്റെ ഒരു ഷോട്ട് ഗോണ്ട തടയുന്നത് കാണാന്‍ ആയി. 40ആം മിനുട്ടില്‍ കമാദയുടെ ഒരു ഷോട്ട് ഗോളിന് അടുത്ത് എത്തിയത് ആയിരുന്നു ജപ്പാന്റെ ആദ്യ റിയല്‍ ചാന്‍സ്.
43ആം മിനുട്ടില്‍ ഒരു ഷോട്ട് കോര്‍ണറിന് ശേഷം വന്ന ക്രോസില്‍ നിന്ന് ആണ് മയേദ ജപ്പാന് ലീഡ് എടുത്തത്. ഈ ഗോളിന്റെ ബലത്തില്‍ അവര്‍ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജപ്പാന് ഈ ലീഡ് നഷ്ടമായി. 56ആം മിനുട്ടില്‍ ലോവ്റന് വലതു വിങ്ങില്‍ നിന്ന് നല്കിയ ക്രോസ് ഒരു ഹെഡറിലൂടെ പെരിസിച് വലയില്‍ എത്തിച്ചു. സ്കോര്‍ 1-1.
ഇതിനു ശേഷം കളി ചൂടുപിടിച്ചു. 57ആം മിനുട്ടില്‍ എന്ഡോയുടെ ഒരു ലോങ് റേഞ്ചര്‍ ലിവകോവിച് തടഞ്ഞു. മറുവശത്ത് 63ആം മിനുട്ടില്‍ മോഡ്രിചിന്റെ ഒരു ലോങ് റേഞ്ചര്‍ ഗോന്ദോയും തടഞ്ഞു.
66ആം മിനുട്ടില്‍ ക്രമരിചിന്റെ ക്രോസില്‍ നിന്നുള്ള ബുദിമറിന്റെ ഹെഡറും ജപ്പാന് ആശങ്ക ഉയര്‍ത്തി. കളി 90 മിനുട്ടിലേക്ക് അടുക്കും തോറും രണ്ട് ടീമുകളും കരുതലോടെ കളിക്കാന്‍ തുടങ്ങി. അവസരങ്ങളും കുറഞ്ഞു. നിശ്ചിത സമയത്ത് 1-1 എന്നായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമില്‍ മോഡ്രിചിനെയും കൊവാചിചിനെയും ക്രൊയേഷ്യ സബ്ബ് ചെയ്തത് ഏവരെയും ഞെട്ടിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും സമനില തെറ്റിയില്ല. അവസാന 15 മിനുട്ടിലും കളിയില്‍ പിഴവും വരുത്താതിരിക്കാന്‍ തന്നെയായിരുന്നു ഇരു ടീമുകളിടെയും ശ്രമം. ഒരു വലിയ അവസരങ്ങളും എക്സ്ട്രാ ടൈമില്‍ പിറന്നില്ല.
പിന്നെ പെനാള്‍ട്ടി ഷൂട്ടൗട്ടിന്റെ ഭാഗ്യ പരീക്ഷണം ആയി. ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോക്ക് തന്നെ പിഴച്ചു. ലിവകോവിച് അനായാസം പന്ത് തടഞ്ഞു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല. 1-0 ക്രൊയേഷ്യ. മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്ക് എടുത്ത മിനാമിനോയും ലിവകോവിചിന് മുന്നില്‍ പരാജയപ്പെട്ടു. ക്രൊയേഷ്യക്ക് ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടില്‍ സ്കോര്‍ 2-0. ക്രൊയേഷ്യക്ക് അനുകൂലം.
ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോള്‍ കണ്ടെത്തി.ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റില്‍ തട്ടി. സ്കോര്‍ 2-1. വീണ്ടും ജപ്പാന് പ്രതീക്ഷ. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇനി ഇവര്‍ ക്വാര്‍ട്ടറില്‍ നേരിടുക.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...