തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ പൊളിറ്റിക്കൽ സൈക്കോളജിസ്റ്റും സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. അവനീഷ് കോയിക്കരയെ യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
കഴിഞ്ഞ തവണ ഘടകകക്ഷിയിൽ നിന്ന് ഏറ്റെടുത്ത് ശോഭ സുബിനെ മത്സരിപ്പിച്ചെങ്കിലും മണ്ഡലത്തിൽ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചിരുന്നു. ഈ വലിയ വോട്ട് വിടവ് നികത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
എഐസിസി നിർദ്ദേശപ്രകാരം സുനിൽ കനഗോലുവ ടീം നടത്തിയ രഹസ്യ സർവേയിലും കൈപ്പമംഗലം ‘ഉറപ്പില്ലാത്ത മണ്ഡലങ്ങളുടെ’ പട്ടികയിലാണ്. ഇടത് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഒരു ‘മാജിക്കൽ’ സ്ഥാനാർത്ഥി വേണമെന്ന കനഗോലുവിൻ്റെ വിലയിരുത്തലാണ് അവനീഷ് കോയിക്കര എന്ന പേരിലേക്ക് നേതൃത്വം എത്തിയത്.
രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അസാമാന്യ വൈഭവമുള്ള അവനീഷ് കോയിക്കരയ്ക്ക് മണ്ഡലത്തിൽ യുഡിഎഫ് അനുകൂല ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കേവലം ഒരു അഭിഭാഷകൻ എന്നതിലുപരി, കഴിഞ്ഞ അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർത്ഥികൾക്ക് ശാസ്ത്രീയ പരിശീലനം നൽകി അവരെ വിജയത്തിലെത്തിക്കുന്നതിൽ ശ്രദ്ധേയമായ റെക്കോർഡാണ് ഇദ്ദേഹത്തിനുള്ളത്. അവനീഷിന്റെ പരിശീലനം ലഭിച്ച 1823 പേർ വിവിധ തിരഞ്ഞെടുപ്പുകളിൽ ജനവിധി തേടിയതിൽ 1638 പേരെയും വിജയപീഠത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും ശ്രദ്ധേയം.
സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ സൈക്കോളജിക്കൽ രീതിയിൽ സമീപിക്കുന്ന അവനീഷ് എത്തുന്നതോടെ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. പതിവ് പ്രചാരണ ശൈലികൾക്ക് പകരം ശാസ്ത്രീയമായ തന്ത്രങ്ങളിലൂടെ കൈപ്പമംഗലത്തെ ‘ബാലികേറാമല’ കീഴടക്കാൻ ഈ രാഷ്ട്രീയ വിജയശിൽപിക്ക് കഴിയുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.
അങ്കമാലി സ്വദേശിയായ അവനീഷ് കോൺഗ്രസിന്റെ മുൻ വിദ്യാർത്ഥി നേതാവായിരുന്നു. 2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കേരളത്തിലെ വാട്സാപ്പ് പ്രചാരണത്തിനും നേതൃത്വം നൽകി. ശശി തരൂരിന്റെ നിർദ്ദേശപ്രകാരമായിരുന്നു സ്റ്റേറ്റ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അംഗമാക്കിയത്.
സൈക്കോലീഗൽ കൺസൾട്ടന്റ്, ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്, മാസ്റ്റർ മൈൻഡ് ട്രെയിനർ, സൈക്കോസ്പിരിച്വൽ മെന്റർ എന്നീ നിലകളിലും അഡ്വ. അവനീഷ് കോയിക്കര സുപരിചിതനാണ്.
നിയമത്തിൽ ബിരുദധാരിയും സൈക്കോളജി, മാനേജ്മെന്റ്, ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയുമാണ് .
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...