കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച : എസ്.എച്ച്. ഒ അടക്കം നാല് പേർക്ക് സസ്പെൻഷൻ.

വൈത്തിരി: വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ അടക്കം നാലു പൊലീസുകാരെ ഉത്തര മേഖല ഐ.ജി. സസ്പെൻഡ് ചെയ്തു. ജില്ല പോലീസ് മേധാവിയുടെ അന്വേഷണ റിപോർട്ടിനൻറെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എ.എസ്.ഐ ബിനീഷ്, സി.പി.ഒമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നിവരാണ് സസ്പെൻഷൻഡ് ചെയ്ത മറ്റു പൊലീസുകാർ. ഇക്കഴിഞ്ഞ 15നു വൈത്തിരിക്കടുത്ത ചേലോട് വെച്ച് മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളിൽ നിന്നും കുഴൽപണമായി കടത്തുകയായിരുന്ന 3 ലക്ഷത്തിൽപരം രൂപ വാഹന പരിശോധനക്കിടെ പിടിച്ചിരുന്നു. ഇത് യഥാസമയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.
Next post കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു: വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Close

Thank you for visiting Malayalanad.in