ഭ്രൂണം വാദിയും സർക്കാർ പ്രതിയുമായ കാലാവസ്ഥകേസിൽ സുപ്രധാന വിധിയുമായി ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി.

സോൾ : ദക്ഷിണകൊറിയൻ സർക്കാരിന്റെ കാലാവസ്ഥാലക്ഷ്യങ്ങളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് ഭരണഘടനാകോടതി. രാജ്യത്തെ യുവ പരിസ്ഥിതിപ്രവർത്തകർ ഒരു ഭ്രൂണത്തെ പ്രധാന വാദിയാക്കി നൽകിയ കേ സിലാണ് ചരിത്രവിധി. ഭ്രൂണം പ്രധാനവാദിയും കുട്ടികളും കൗമാരക്കാരും വാദിസ്ഥാനങ്ങളിലുമുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ കേസാണ് ‘വുഡ്‌പെക്കർ V/S ദക്ഷിണകൊറിയ’.
സർക്കാരിന്റെ കാലാ വസ്ഥാ പ്രതിബദ്ധത അപര്യാപ്തമാണെന്നു കാട്ടിയാണ് “മരംകൊത്തി’ എന്ന നാമത്തിൽ ഒരു ഭ്രൂണവും മറ്റ് നാലു കുട്ടികളും സർക്കാരിന്റെ പേരിൽ കേസുകൊടുത്തത്. വാദംകേട്ട കോടതി കാലാവ സ്ഥാ പ്രതിസന്ധിയില്ലാതെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി 2050-ഓടെ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യ ത്തിൽ രാജ്യത്തെ എത്തിക്കാ മെന്ന് ദക്ഷിണകൊറിയ പ്രതിജ്ഞ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവത്കരണം നടത്തണം: ന്യൂനപക്ഷ കമ്മീഷന്‍
Next post കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കാർസെൻ കിച്ചൻ.
Close

Thank you for visiting Malayalanad.in