കൽപ്പറ്റ:
വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അടിയന്തമായി ഇടപെടണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്‌ച ജില്ലയിൽ ഹർത്താൽ ആചരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്‌തു. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചിട്ടും വിഷയത്തിൽ ഇടപെടാത്ത രാഹുൽ ഗാന്ധി എംപിയുടെ നിലപാടിനെതിരെയുമാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കും. 17 ദിവസത്തിനിടെ മൂന്നാമത്തെ ജീവനാണ് കാട്ടാന കവരുന്നത്. ജനുവരി 31ന് തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്മണൻ കൊല്ലപ്പെട്ടു. പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന് കാട്ടാന അയൽവീട്ടുമുറ്റത്ത് കയറി കൊന്നു. ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് പാക്കം വെള്ളച്ചാലിൽ വി പി പോൾ കാട്ടന ആക്രമണത്തിൽ മരിക്കുന്നത്. രണ്ടുമാസം മുമ്പാണ് വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നത്. ജില്ലയിലെ ജീവിതം ഭയാനകമായിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നാട് സ്തംഭിച്ചു. പ്രതിരോധത്തിന് സംസ്ഥാന സർക്കാർ ഉർജിത നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. അജീഷിന്റെ മരണത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്ന് ജില്ലയിൽ കമാൻഡ് കൺട്രോർ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രി ജില്ലയിലെ ജനപ്രതിനിധകളുടെ യോഗം വിളിച്ച് സുപ്രധാന തീരുമാനങ്ങളെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ എകോപനത്തിന് സംവിധാനമൊരുക്കി. നഷ്ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. കൊലയാളി ആന ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച് പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ നടപടികളെല്ലാം സ്വാഗതാർഹമാണ്. പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് വേണ്ടത്. വനം കൺകറന്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന് കേന്ദ്രത്തിൽനിന്ന് സഹായം ലഭ്യമാക്കാൻ ഉത്തരവാാദിത്വമുള്ള രഹുൽഗാന്ധിയുടെ നിഷ്‌ക്രിയത്വം പ്രതിഷേധാർഹമാണെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...