വയനാട് കുടിയേറ്റ ജില്ലയോ ? വനം കൈയേറിയതോ ?
വയനാട് കുടിയേറ്റ ജില്ലയോ ? വനം കൈയേറിയതോ ?
2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാടിന് ശക്തമായ ചരിത്രമുണ്ട്. വയനാട്ടിൽ ചുരുങ്ങിയത്, ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
വയനാട്ടിലെ കുന്നുകളിൽ പുതിയ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഈ ജില്ലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതൽ ലഭ്യമാണ്.
പുരാതന കാലത്ത് ഈ നാടിനെ വേടരാജാക്കന്മാർ ഭരിച്ചു. പിൽക്കാലത്ത് കോട്ടയം രാജവംശത്തെ പഴശ്ശി രാജാക്കന്മാരുടെ കീഴിലായിരുന്നു വയനാട്. ഹൈദർ അലി മൈസൂർ ഭരണാധികാരിയായപ്പോൾ അദ്ദേഹം വയനാട് ആക്രമിച്ചു തന്റെ അധീനതയിലാക്കി. ടിപ്പുവിന്റെ കാലത്ത് വയനാട് കോട്ടയം രാജവംശത്തിലേക്ക് പുനഃസ്ഥാപിച്ചത്. പക്ഷേ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയ്കു് ശേഷം മലബാർ പ്രദേശം മുഴുവൻ ടിപ്പു ബ്രിട്ടീഷുകാർക്ക് കൈമാറി.
1956 നവംബറിൽ കേരളം രൂപീകൃതമായപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. പിന്നീട് തെക്കൻ വയനാട് കോഴിക്കോട് ജില്ലയിലേക്ക് ചേർക്കപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നോർത്ത് വയനാട്, സൗത്ത് വയനാട് എന്നിവ വയനാട് ജില്ല രൂപീകരിക്കാനായി ഒന്നിച്ചു ചേർന്നു. 1980 നവംബർ 1 നാണ് ഈ ജില്ല രൂപീകൃതമായത്.
കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 39 ശതമാനവും വനമാണ്.
വയൽ–നാട്, മായക്ഷേത്ര എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു
വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.[ടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്
കോഴിക്കോട് സർവ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ് .
ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണ് അവർ ക്രിസ്തുവിനു മുൻപ് 500 ലാണ് ദക്ഷീണേന്ത്യയിലെത്തിയത് വയനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ് അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനേയും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.
1890-ൽ സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ യദാർത്ഥ ചരിത്രം സൂചിപ്പിക്കുന്നു. വയനാട്ടിലെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുള്ള ശവകുടിരങ്ങൾ തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്.
ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടാണ് എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ് ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട “ശാക്യമുനേ ഒവരകോ ബഹുദാനം” എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ് . ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ (ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളും ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാട്ടിൽ നിരവധിയുണ്ട്. ഇന്ന് അവയെല്ലാം വനത്തിനുള്ളിൽ ആണ് . സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാംപള്ളി, കോളൂർ എന്നിവിടങ്ങളിലാണ് ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
സംഘകാലത്ത് ഏഴിമല നന്ദൻ്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഊദ് കളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു അക്കാലങ്ങളിൽ വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയ്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. പിന്നീട് 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം.
1300 ൽ ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഭരിച്ചു പോന്നു.
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷ്ഠിച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവരായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.
1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും ബാഹ്മിനി സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാടും ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ മൈസൂർ രാജാവ് വോഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.
പിന്നീട് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. വയനാട്ടിലെ 90 % ആൾക്കാരും മലമ്പനിയാൽ മരണപെട്ടുപോയി കൃഷി ഭൂമി മുഴുവൻ വനമായി മാറി .
അങ്ങനെ നാഥനില്ലാത്ത അവസ്ഥയിൽ കാടുപിടിച്ചു കിടന്ന വയനാടിനെ കോട്ടയം രാജാവ് 600 നായർ കുടുംബങ്ങളെ വയനാട്ടിൽ കൊണ്ടുവന്നു കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു.
ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. ജനസംഘ്യ വളരെ കുറവായിരുന്നതിനാൽ കൃഷിഭൂമികൾ വനമായി തന്നെ കിടന്നു . അതിനുശേഷം മൈസൂർ രാജാവ് ഹൈദരാലി തന്റെ ഭരണകാലത്ത് (1761 വർഷം ) വയനാട് ആക്രമിച്ച് കീഴടക്കി. പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.
അതിനു ശേഷം കേരളത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ വയനാട്ടിൽ സ്ഥലം മേടിച്ചു താമസമാക്കി, കുറഞ്ഞ പൈസക്ക് കൂടുതൽ കൃഷിസ്ഥലം എന്നത് കർഷകരെ ആകർഷിച്ചു എങ്കിലും പകർച്ചവ്യാധികളും മറ്റും ജീവന് വയനാട്ടുകാര്ക്ക് വലിയ വെല്ലുവിളി ആയിരുന്നു. ഇങ്ങനെ കാടുപിടിച്ചു കിടന്ന കൃഷി ഭൂമി പൈസ കൊടുത്തു മേടിച്ചു കൃഷി ചെയ്തു ജീവിക്കുന്നവർ ആയിരുന്നു പഴയ തലമുറയിലെ വയനാട്ടുകാർ . കേരളത്തിലെ മറ്റു ജില്ലകൾ ജനവാസമേഖല ആയപ്പോൾ അവിടെയുണ്ടായിരുന്ന വനം പൂർണമായി നശിപ്പിക്കപ്പെടുകയും ജനവാസ മേഖലയായി മാറുകയും ചെയ്തു എന്നാൽ വയനാട്ടിൽ 38 % സ്ഥലവും ഇന്നും വനം ആണ് . അതിനെ ആരും കൈയേറുന്നുമില്ല – വനത്തെ വനമായി തന്നെ നിലനിർത്തിയിരിക്കുന്നു .
മാറി മാറി വരുന്ന കേരളാ സർക്കാർ വയനാട്ടിൽ ഉണ്ടായിരുന്ന സ്വഭാവിക വനത്തിന്റെ മുക്കാൽ ഭാഗവും വെട്ടി നശിപ്പിക്കുകയും പകരം അവിടെ തേക്ക് , യൂക്കാലി തുടങ്ങിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. അതോടെ വയനാടിൻറെ കാലാവസ്ഥയും ആവാസവ്യസ്ഥയും താളം തെറ്റാൻ തുടങ്ങി. വയനാടൻ ജനത വനമോ, പ്രകൃതിയെയോ നശിപ്പിച്ചില്ല കൈയേറിയില്ല പകരം അവയെ സംരക്ഷിച്ചു പോന്നു . തെക്കേ ഇന്ധ്യയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസം ഉള്ള നാടായിരുന്നു വയനാട് അല്ലാതെ കുടിയേറ്റ നാടല്ല.
മനുഷ്യരും, കാടും, കാട്ടുമൃഗങ്ങളും സമാദാനത്തോടെ ജീവിച്ചിരുന്ന ഒരു നാട് ഇന്ന് വന്യമൃഗഭീതിയിൽ ആയതിനു ഒരേ ഒരു കാരണക്കാർ നമ്മുടെ ഭരണ നേതൃത്വം ആണ് . വനത്തെ നശിപ്പിച്ചു തേക്കിൻ കാടക്കി മാറ്റിയ ഭരണാധികാരികൾ ഇന്ന് വയനാട്ടുകാരെ കുടിയേറ്റക്കാർ എന്ന് വിളിച്ചു ആക്ഷേപിക്കുന്നു . ഒന്ന് ഓർക്കുക വയനാട്ടിൽ ജനവാസം തുടങ്ങിയ കാലത്തു കേരളത്തിലെ മറ്റു എല്ലാജില്ലകളുംതന്നെ പൂർണ വനം ആയിരുന്നു . ഇന്ന് ആ ജില്ലകളുടെ അവസ്ഥയോ ? വനം എല്ലാം എവിടെ പോയി ? ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്ന വയനാട്ടിൽ ഇന്നും 40 % തിനോടടുത്തു പ്രദേശം വനം ആണ് .
വയനാട്ടിൽ സ്വസ്ഥമായി ,സമാദാനത്തോടെ ജീവിക്കുക എന്നുള്ളത് ഞങ്ങളുടെ അവകാശം ആണ് അല്ലാതെ ആരുടേയും ഔദാര്യമല്ല. പൂർവികർ കാട് വെട്ടി തെളിച്ചു കൈയേറി പട്ടണം പണിതു അതിൽ ശീതികരിച്ച മുറിയിൽ ഇരുന്നു വയനാട്ടുകാരെ കാട് കൈയേറിയവർ എന്ന് പറയുന്നതിനുമുന്പ് അത് ചെയ്തതു നിങ്ങളുടെ പൂർവിൿർ ആണ് അല്ലാതെ വയനാട്ടുകാർ അല്ല എന്നോർക്കുക .
നന്ദി .
എബി – ഊനേത്ത് കുടുംബം, പുൽപള്ളി
( വിവരങ്ങൾക്ക് കടപ്പാട് ചരിത്ര പുസ്തകങ്ങൾ, എൻസൈക്ലോപീഡിയ … etc)
2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാടിന് ശക്തമായ ചരിത്രമുണ്ട്. വയനാട്ടിൽ ചുരുങ്ങിയത്, ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
വയനാട്ടിലെ കുന്നുകളിൽ പുതിയ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഈ ജില്ലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതൽ ലഭ്യമാണ്.
പുരാതന കാലത്ത് ഈ നാടിനെ വേടരാജാക്കന്മാർ ഭരിച്ചു. പിൽക്കാലത്ത് കോട്ടയം രാജവംശത്തെ പഴശ്ശി രാജാക്കന്മാരുടെ കീഴിലായിരുന്നു വയനാട്. ഹൈദർ അലി മൈസൂർ ഭരണാധികാരിയായപ്പോൾ അദ്ദേഹം വയനാട് ആക്രമിച്ചു തന്റെ അധീനതയിലാക്കി. ടിപ്പുവിന്റെ കാലത്ത് വയനാട് കോട്ടയം രാജവംശത്തിലേക്ക് പുനഃസ്ഥാപിച്ചത്. പക്ഷേ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയ്കു് ശേഷം മലബാർ പ്രദേശം മുഴുവൻ ടിപ്പു ബ്രിട്ടീഷുകാർക്ക് കൈമാറി.
1956 നവംബറിൽ കേരളം രൂപീകൃതമായപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. പിന്നീട് തെക്കൻ വയനാട് കോഴിക്കോട് ജില്ലയിലേക്ക് ചേർക്കപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നോർത്ത് വയനാട്, സൗത്ത് വയനാട് എന്നിവ വയനാട് ജില്ല രൂപീകരിക്കാനായി ഒന്നിച്ചു ചേർന്നു. 1980 നവംബർ 1 നാണ് ഈ ജില്ല രൂപീകൃതമായത്.
കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 39 ശതമാനവും വനമാണ്.
വയൽ–നാട്, മായക്ഷേത്ര എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു
വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.[ടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്
കോഴിക്കോട് സർവ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ് .
ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണ് അവർ ക്രിസ്തുവിനു മുൻപ് 500 ലാണ് ദക്ഷീണേന്ത്യയിലെത്തിയത് വയനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ് അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനേയും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.
1890-ൽ സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ യദാർത്ഥ ചരിത്രം സൂചിപ്പിക്കുന്നു. വയനാട്ടിലെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുള്ള ശവകുടിരങ്ങൾ തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്.
ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടാണ് എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ് ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട “ശാക്യമുനേ ഒവരകോ ബഹുദാനം” എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ് . ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ (ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളും ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാട്ടിൽ നിരവധിയുണ്ട്. ഇന്ന് അവയെല്ലാം വനത്തിനുള്ളിൽ ആണ് . സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാംപള്ളി, കോളൂർ എന്നിവിടങ്ങളിലാണ് ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
സംഘകാലത്ത് ഏഴിമല നന്ദൻ്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഊദ് കളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു അക്കാലങ്ങളിൽ വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയ്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. പിന്നീട് 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം.
1300 ൽ ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഭരിച്ചു പോന്നു.
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷ്ഠിച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവരായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.
1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും ബാഹ്മിനി സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാടും ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ മൈസൂർ രാജാവ് വോഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.
പിന്നീട് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. വയനാട്ടിലെ 90 % ആൾക്കാരും മലമ്പനിയാൽ മരണപെട്ടുപോയി കൃഷി ഭൂമി മുഴുവൻ വനമായി മാറി .
അങ്ങനെ നാഥനില്ലാത്ത അവസ്ഥയിൽ കാടുപിടിച്ചു കിടന്ന വയനാടിനെ കോട്ടയം രാജാവ് 600 നായർ കുടുംബങ്ങളെ വയനാട്ടിൽ കൊണ്ടുവന്നു കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു.
ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. ജനസംഘ്യ വളരെ കുറവായിരുന്നതിനാൽ കൃഷിഭൂമികൾ വനമായി തന്നെ കിടന്നു . അതിനുശേഷം മൈസൂർ രാജാവ് ഹൈദരാലി തന്റെ ഭരണകാലത്ത് (1761 വർഷം ) വയനാട് ആക്രമിച്ച് കീഴടക്കി. പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.
അതിനു ശേഷം കേരളത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ വയനാട്ടിൽ സ്ഥലം മേടിച്ചു താമസമാക്കി, കുറഞ്ഞ പൈസക്ക് കൂടുതൽ കൃഷിസ്ഥലം എന്നത് കർഷകരെ ആകർഷിച്ചു എങ്കിലും പകർച്ചവ്യാധികളും മറ്റും ജീവന് വയനാട്ടുകാര്ക്ക് വലിയ വെല്ലുവിളി ആയിരുന്നു. ഇങ്ങനെ കാടുപിടിച്ചു കിടന്ന കൃഷി ഭൂമി പൈസ കൊടുത്തു മേടിച്ചു കൃഷി ചെയ്തു ജീവിക്കുന്നവർ ആയിരുന്നു പഴയ തലമുറയിലെ വയനാട്ടുകാർ . കേരളത്തിലെ മറ്റു ജില്ലകൾ ജനവാസമേഖല ആയപ്പോൾ അവിടെയുണ്ടായിരുന്ന വനം പൂർണമായി നശിപ്പിക്കപ്പെടുകയും ജനവാസ മേഖലയായി മാറുകയും ചെയ്തു എന്നാൽ വയനാട്ടിൽ 38 % സ്ഥലവും ഇന്നും വനം ആണ് . അതിനെ ആരും കൈയേറുന്നുമില്ല – വനത്തെ വനമായി തന്നെ നിലനിർത്തിയിരിക്കുന്നു .
മാറി മാറി വരുന്ന കേരളാ സർക്കാർ വയനാട്ടിൽ ഉണ്ടായിരുന്ന സ്വഭാവിക വനത്തിന്റെ മുക്കാൽ ഭാഗവും വെട്ടി നശിപ്പിക്കുകയും പകരം അവിടെ തേക്ക് , യൂക്കാലി തുടങ്ങിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. അതോടെ വയനാടിൻറെ കാലാവസ്ഥയും ആവാസവ്യസ്ഥയും താളം തെറ്റാൻ തുടങ്ങി. വയനാടൻ ജനത വനമോ, പ്രകൃതിയെയോ നശിപ്പിച്ചില്ല കൈയേറിയില്ല പകരം അവയെ സംരക്ഷിച്ചു പോന്നു . തെക്കേ ഇന്ധ്യയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസം ഉള്ള നാടായിരുന്നു വയനാട് അല്ലാതെ കുടിയേറ്റ നാടല്ല.
മനുഷ്യരും, കാടും, കാട്ടുമൃഗങ്ങളും സമാദാനത്തോടെ ജീവിച്ചിരുന്ന ഒരു നാട് ഇന്ന് വന്യമൃഗഭീതിയിൽ ആയതിനു ഒരേ ഒരു കാരണക്കാർ നമ്മുടെ ഭരണ നേതൃത്വം ആണ് . വനത്തെ നശിപ്പിച്ചു തേക്കിൻ കാടക്കി മാറ്റിയ ഭരണാധികാരികൾ ഇന്ന് വയനാട്ടുകാരെ കുടിയേറ്റക്കാർ എന്ന് വിളിച്ചു ആക്ഷേപിക്കുന്നു . ഒന്ന് ഓർക്കുക വയനാട്ടിൽ ജനവാസം തുടങ്ങിയ കാലത്തു കേരളത്തിലെ മറ്റു എല്ലാജില്ലകളുംതന്നെ പൂർണ വനം ആയിരുന്നു . ഇന്ന് ആ ജില്ലകളുടെ അവസ്ഥയോ ? വനം എല്ലാം എവിടെ പോയി ? ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്ന വയനാട്ടിൽ ഇന്നും 40 % തിനോടടുത്തു പ്രദേശം വനം ആണ് .
വയനാട്ടിൽ സ്വസ്ഥമായി ,സമാദാനത്തോടെ ജീവിക്കുക എന്നുള്ളത് ഞങ്ങളുടെ അവകാശം ആണ് അല്ലാതെ ആരുടേയും ഔദാര്യമല്ല. പൂർവികർ കാട് വെട്ടി തെളിച്ചു കൈയേറി പട്ടണം പണിതു അതിൽ ശീതികരിച്ച മുറിയിൽ ഇരുന്നു വയനാട്ടുകാരെ കാട് കൈയേറിയവർ എന്ന് പറയുന്നതിനുമുന്പ് അത് ചെയ്തതു നിങ്ങളുടെ പൂർവിൿർ ആണ് അല്ലാതെ വയനാട്ടുകാർ അല്ല എന്നോർക്കുക .
നന്ദി .
എബി – ഊനേത്ത് കുടുംബം, പുൽപള്ളി
( വിവരങ്ങൾക്ക് കടപ്പാട് ചരിത്ര പുസ്തകങ്ങൾ, എൻസൈക്ലോപീഡിയ … etc)