.
കേരളത്തിലും ബാംഗ്ലൂർ കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി എക്സൈസിന്റെ പിടിയിലായി.
മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ് വയനാട് ജില്ല അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേക്ഷണ സംഘം ഇന്ദിരാഗാന്ധി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലെ അന്വേക്ഷണത്തിലിരിക്കുന്ന വിവിധ കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് മയക്കു മരുന്ന് പ്രതികൾക്ക് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബാംഗ്ലൂരാണ്. ഇത്തരത്തിൽ ബാംഗ്ലൂരിലുള്ള മറ്റ് ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദു റഹീം ആണെന്ന് അന്വേഷണത്തിന് ബോധ്യപ്പെട്ടു . കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പ്രത്യേക അന്വേക്ഷണ സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.
മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ അന്വേക്ഷിച്ച് ഡൽഹിയിൽ എത്തിയ അന്വേക്ഷണ സംഘം ഡൽഹി എത്തുമ്പോഴേക്കും ഇയാൾ എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് മുഹമ്മദ് ജാമിയു അബ്ദു റഹീമിന്റ പേരിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും അതി വിദഗ്‌ദമായി ഇന്ത്യയിലേക്ക് എത്തിക്കുകയും ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ എത്തി ചേർന്ന ഇയാളെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടുകൂടി പ്രത്യേക അന്വേക്ഷണ സംഘം വിമാന ത്താവള ത്തിൽ എത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡൽഹി പാട്യാല കോടതിയുടെ അനുമതി തേടി. മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ വിമാന മാർഗ്ഗം CISF ൻ്റെ പ്രത്യേക സുരക്ഷയോടെ ആണ് നാട്ടിൽ എത്തിച്ചത്. ടിയാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളമായ എത്യോപ്യയിലെ അഡിസ് അബാബ വഴിയാണ് ഇയാൾ നൈജീരിയയിലേക്ക് പോകുന്നതെന്നും സ്ഥിരമായ ഇടവേളകളിൽ ഒരേ ഫ്ലൈറ്റിൽ ആണ് ടിയാൻ പോയി വരുന്നതെന്നും മുഹമ്മദ് ജാമിയു അബ്ദു റഹീം
മാസത്തിൽ രണ്ട് തവണ നൈജീരിയയിലേക്ക് പോയി വരാറുണ്ട് എന്നുള്ള കാര്യം അന്വേഷണസംഘം ഡൽഹിയിൽ എത്തി കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനിടെ പ്രതി നൈജീരിയയിൽ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അന്വേഷണത്തിന് വിവരം ലഭിച്ചിരുന്നു. സെൻട്രൽ ഐ.ബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതൽക്കൂട്ടായി. തുടർന്ന് നിരീക്ഷണശക്തമാക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്ന് വയനാട് ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദിൻ. ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി. എസ് ,ബേസിൽ സി. എം. ശ്രീജ മോൾ പി. എൻ ,സിനി പി. എം. എന്നിവർ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ മുൻപേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി അസ്സിസ്റ്റ് എക്സൈസ് കമ്മിഷണർ അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...