കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന് ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു വകുപ്പുകൾ സംയുക്ത സർവേ പൂർത്തീകരിച്ച കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകുക, ദേശീയ പാതയിലെ രാത്രയിയാത്രാ നിരോധനം പിൻവലിക്കാൻ കേന്ദ്രം അനുകൂല നിപാട് സ്വീകരിക്കുക, ചുരം ബദൽ റോഡുകൾക്ക് അനുമതി നൽകുക എന്നിവയും രാജ്യതലസ്ഥാനത്തെ സമരത്തിന്റെ ആവശ്യങ്ങളാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും കേന്ദ്ര ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി വാർത്തകളിൽ നിറഞ്ഞതല്ലാതെ യാതൊരു സഹായവും അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുകയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാലെ കടം എഴുത്തള്ളാനാകൂവെന്നാണ് ആദ്യം പറഞ്ഞത്. പ്രഖ്യാപനമുണ്ടായിട്ടും കടം തള്ളാൻ നടപടിയില്ല. ഉരുൾപൊട്ടി അഞ്ചുമാസം വൈകിപ്പിച്ചാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിയതിനാൽ രാജ്യാന്തരതലത്തിൽ ലഭിക്കുമായിരുന്ന സഹായങ്ങൾ നഷ്ടപ്പെട്ടു. ഒടുവിൽ 529.50 കോടി രൂപ അനുവദിച്ചപ്പോൾ തിരിച്ചടക്കേണ്ട വായ്‌പയാക്കി. മാർച്ച് 31നകം തുക വിനിയോഗിക്കണമെന്ന അപ്രായോഗിക നിർദേശവും വച്ചു. വായ്‌പയായി അനുവദിച്ച തുകയുടെ ഗുണംപോലും ദുരന്തബാധിതർക്കും സംസ്ഥാനത്തിനും ലഭിക്കരുതെന്ന ലക്ഷ്യമാണ് ഉപാധിവച്ച് വായ്‌പ അനുവദിച്ചതിന്റെ പിന്നിൽ. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകും. സമരഭടന്മാർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ യാത്രയയപ്പ് നൽകും. 24ന് രാവിലെ 10ന് കേരള ഹൗസിൽനിന്ന് മാർച്ച് ആരംഭിക്കും. 25ന് രാവിലെ 10വരെയാണ് സമരം. കേരളത്തിൽനിന്നുള്ള എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരും പങ്കെടുക്കും. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24ന് വൈകിട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തും. സമരത്തിന്റെ പ്രചരണാർഥം മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വാഹനപ്രചാരണ ജാഥ പൂർത്തിയാക്കിയതായും നേതാക്കൾ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജി ചെറിയാൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ഡി രാജൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...