മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട അതിഥിത്തൊഴിലാളിയായ അമ്മയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ മകന് വഴിയൊരുക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. അവസാനം സ്വന്തം ജന്മ ദേശത്തേക്ക് മടങ്ങണമെന്ന അമ്മ ഫുൽകുമാരി ദേവിയുടെ ആഗ്രഹം നടന്നില്ലെങ്കിലും അവരുടെ ചിതാഭസ്മമെങ്കിലും നാട്ടിലെത്തിക്കണമെന്ന മകന്റെ ആഗ്രഹത്തിനാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ സൗകര്യമൊരുക്കിയത്. ചിതാഭ്സ്മവുമായി ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂരിലേക്ക് പോകേണ്ട മകൻ രവി രോസൻ കുമാറിന് വയനാട് ജില്ല എസ് വൈ എസ് സാന്ത്വനം വിമാനടിക്കറ്റും മറ്റുയാത്ര സൗകര്യങ്ങളും ഒരുക്കികൊടുത്തു.
ഹാരിസൺ എസ്റ്റേറ്റിൽ ജോലിക്കാരെയെത്തിയതാണ് രോസൻ കുമാറിന്റെ കുടുംബം. ദുരന്തത്തിൽ അമ്മ മരണപ്പെട്ടതിനു പുറമെ മൂന്നു ബന്ധുക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോവുകയും ചെയ്തു.
മർകസ് ബീഹാർ കോ ഓർഡിനേറ്ററാണ് രോസൻ കുമാറിന്റെ കുടുംബത്തിന്റെ ദയനീയ ചിത്രം സാന്ത്വനം ഹെൽപ്പ് ഡസ്കിൽ അറിയിച്ചത്. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് കെ ഒ അഹ്മ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീൻ, എസ് വൈ എസ് ജില്ല പ്രസിഡണ്ട് ബഷീർ സഅദി, ജന: സെക്രട്ടറി ലത്തീഫ് കാക്കവയൽ, സി എം നൗഷാദ്, നസീർ കോട്ടത്തറ, ശമീർ തോമാട്ടുചാൽ, ഡോ. ഇർശാദ്, ഫള്ലുൽ ആബിദ് എന്നിവർ ചേർന്ന് രോസനെ യാത്രയാക്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...