ബത്തേരി: തമിഴ്നാട് വനം വകുപ്പ് പിടികൂടിയ പുലിയെ മുതുമലയിലേക്ക് കൊണ്ടുപോയി. പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട ശേഷം ഗൂഢല്ലൂർ ,പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ നടക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ട് മണിയോടെ പുലിയെ മയക്കുവെടി വെച്ചത്. നാല് മണിയോടെയാണ് പുലിയെ കൂട്ടിലാക്കിയത്.
പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.
ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജാൻസി എന്ന മൂന്നു വയസ്സുകാരിയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെ രാത്രി റോഡുപരോധിച്ചിരുന്നു. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പന്തല്ലൂർ ഗൂഢല്ലൂർ താലൂക്കുകളിൽ ജനകീയ ഹർത്താൽ നടത്തിയത് ‘
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു..
ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു.
പുലർച്ചെ മുതൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാഹനം തടയുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുകയും ചെയ്തിരുന്നു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...