പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങി : ഉറപ്പുപാലിക്കാതെ പ്രജീഷിൻ്റെ മൃതദേഹം സംസ്കരിക്കില്ലന്ന് നാട്ടുകാർ. കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പോലീസുദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. എന്നാൽ ഇന്നലെ വനം വകുപ്പുദ്യോഗസ്ഥർ നൽകിയ എല്ലാ ഉറപ്പും പാലിക്കാതെ മൃതദേഹം സംസ്കരിക്കില്ലന്ന നിലപാടിലാണ് നാട്ടുകാർ. അതിനിടെ ഇന്നലെ പ്രജീഷിനെ ആക്രമിച്ച കടുവ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഇവിടെ നാട്ടുകാർ കടുവയുടെ കാൽപ്പാടുകൾ കണ്ടു. ഇന്നലെ രാവിലെ പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതെ അന്വേഷിക്കുന്നതിനിടെ വൈകുന്നേരമാണ് കടുവ ശരീരം പാതി ഭക്ഷിച്ച നിലയിൽ മരോട്ടി പറമ്പിൽ പ്രജീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് നഷ്ടപരിഹാരവും കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതും ഉൾപ്പടെ നാല് ഉറപ്പുകളാണ് എം.എൽ.എ. യുടെ സാന്നിധ്യത്തിൽ വനം വകുപ്പുദ്യോഗസ്ഥർ നാട്ടുകാർ നൽകിയിരുന്നത് ‘
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...