മലപ്പുറത്തെ പതിനൊന്നംഗ ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇത്തവണ മൺസൂൺ ബംമ്പറടിച്ചത്. . പരപ്പനങ്ങാടി സ്വദേശികളായ ഷീജ, ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായാനി, ലക്ഷ്മി, ബിന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവരാണ് ഈ ഭാഗ്യശാലികൾ
“മൂന്നു കൊല്ലമായി ഒരുമിച്ച് ഈ പണിയെടുക്കാൻ തുടങ്ങീട്ട്. ഇതുവരെ ഞങ്ങള്‍ പിരിഞ്ഞുപോയിട്ടില്ല. ഇനിയും പോവൂല. മരണം വരെ ഈ പണിയെടുക്കും”. കുട്ടിമാളു പറയുന്നു. രാധയാണ് മൺസൂൺ ബമ്പർ ടിക്കറ്റെടുത്തത്. മറ്റുള്ളവരോട് കൂടിയാലോചിച്ച് ഷെയറിട്ട് ടിക്കറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രാരാബ്ധങ്ങളും കടബാധ്യതകളും തീരാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്ന് രാധ പറയുന്നു.
“കിട്ടുന്ന കോടികൾ ഞങ്ങൾ തുല്യമായി വീതിച്ചെടുക്കും. എത്ര കിട്ടുമെന്നുള്ള കണക്കൊന്നും കൂട്ടിയില്ല. പ്രാരാബ്ധങ്ങളും വിഷമങ്ങളുമൊക്കെയുണ്ട്. ബാങ്കുകാര് വന്നിരുന്നു. ആരും പറയുന്നതൊന്നും ഞങ്ങള്‍ കേട്ടില്ല. ഞങ്ങൾടെ സാറമ്മാര് പറയുന്ന പോലെ ഒക്കെ ചെയ്യും”. ലീല പറയുന്നു.
എല്ലാവരും കൂടി നാലമ്പലം പോകണം ഗുരുവായൂര്‍ പോകണമെന്നൊക്കെ പറയുന്നുണ്ട്. അക്കാര്യം ആലോചിക്കുന്നുണ്ട്. വേറെ യാത്രകളൊന്നും ഇപ്പോ ആലോചിച്ചിട്ടില്ലെന്നും ഈ പതിനൊന്ന് പേരും പറയുന്നു. തങ്ങളെല്ലാം വലിയ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നത്. സങ്കടങ്ങളെല്ലാം മറക്കുന്നത് അങ്ങനെയാണെന്നും ലക്ഷ്മി പറയുന്നു. അമ്മ മരിച്ചത് അടുത്തിടെയാണെന്ന് സങ്കടം പറഞ്ഞ് കരഞ്ഞ ലക്ഷ്മിയെ മറ്റുള്ളവർ ആശ്വസിപ്പിക്കുകയായിരുന്നു. ഓള് ഞങ്ങടെ കൂടപ്പിറപ്പാ, കരയാൻ വിടൂല്ലെന്നായിരുന്നു മറ്റുള്ളവർ പറഞ്ഞത്.
സന്തോഷം പങ്കുവച്ച് ലീല പാട്ടുപാടിയപ്പോൾ അതും ജനങ്ങൾക്കുള്ള സന്ദേശമായി. മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന അർത്ഥത്തിലുള്ള പാട്ടായിരുന്നു ലീല പാടിയത്. ഹരിത കർമ്മ സേനക്ക് 50 രൂപ നൽകുന്നത് വെറുതെയാണെന്ന് കരുതരുതെന്നും പാട്ടിലൂടെ പറഞ്ഞാണ് അവർ അവസാനിപ്പിച്ചത്.
മണ്‍സൂണ്‍ ബമ്പറെടുക്കാന്‍ ഇവര്‍ക്ക് പ്രചോദനമായത് ഓണം ബംപറിന് അടിച്ച 1,000 രൂപയാണ്. നഗരത്തില്‍ ലോട്ടറി വില്‍ക്കുന്നയാളില്‍ നിന്ന് നേരത്തെ മൂന്ന് തവണ ടിക്കറ്റ് എടുത്തിരുന്നു. ഇതില്‍ കഴിഞ്ഞ ഓണം ബമ്പറിന് 1,000 രൂപ ലഭിച്ചിരുന്നു. . പിന്നാലെയാണ് മണ്‍സൂണ്‍ ബംപര്‍ എടുത്തത്.
മണ്‍സൂണ്‍ ബംപര്‍ എടുക്കാന്‍ ടിക്കറ്റ് വില്പ്പനക്കാരന് നിര്‍ബന്ധിച്ചെങ്കിലും പൈസ ഇല്ലാത്തതിനാല്‍ ആദ്യം ടിക്കറ്റ് വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓണം ബംപറിന് 1,000 രൂപ അടിച്ചത് വില്പ്പനക്കാരന് ഓര്‍മ്മിപ്പിച്ചതോടെ ടിക്കറ്റ് എടുത്തു. 9 പേര് 25 രൂപ വീതവും രണ്ട് പേര് പന്ത്രണ്ടര രൂപ വീതവും കൊടുത്താണ് ടിക്കറ്റ് എടുത്തത്.അങ്ങനെ അവർ ഷെയറിട്ട് പന്ത്രണ്ടര രൂപ വെറുതെയായില്ല.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...