.
കൽപ്പറ്റ:ധന കോടി ചിട്ടിയുടെയും ധനകോടി നിധിയുടെയും ഓഫീസുകൾ പൂട്ടി.
ഉടമയും ഡയറക്ടർമാരും ഒളിവിലാണന്ന് ജീവനക്കാർ.ബാധ്യതയുള്ള 22 കോടി രൂപ.പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് ജീവനക്കാർ. ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലന്നും ജീവനക്കാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2007 -ൽ ബത്തേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉള്ളത്. 140 ജീവനക്കാരും ഉണ്ട്. ഏപ്രിൽ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടിയെന്നും എം.ഡി. ആരെന്നോ ഡയറക്ടർ ആരാണന്നോ ഇപ്പോൾ വ്യക്തമല്ലന്നും പഴയ എം.ഡി.യും ഡയറക്ടർമാരും ഒളിവിലാണന്നും ജീവനക്കാരുടെ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചിട്ടി ചേർന്ന ഉപഭോക്താക്കൾക്ക് 22 കോടി രൂപ നൽകാനുണ്ടന്നും അത്രയും തന്നെ തുക പിരിഞ്ഞ് കിട്ടാനുണ്ടന്നും ഇവർ പറഞ്ഞു.
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള തിനാൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു.
ജീവനക്കാരുടെ പ്രതിനിധികളായ ടിൻസ് സെബാസ്റ്റ്യൻ , കെ. എം. ജയകൃഷ്ണൻ, ഗോപകുമാർ തിരൂർ, മോളി പി.കെ., കെ. പ്രകാശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...