മാനന്തവാടി: വന്യമൃഗശല്യം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടേ മതിയാകൂ. ജനങ്ങളുടെ ജീവന് വില നൽകി കൊണ്ട് പദ്ധതി തയ്യാറാക്കാൻ സർക്കാർ തയ്യാറാകണം. കടുവയുടെ ആക്രമണത്തിനിരയായി മരിച്ച സാലു എന്ന തോമസിൻ്റെ കുടുംബത്തിന് സർക്കാർ ജോലിയും അർഹമായ നഷ്ട പരിഹാരവും നൽകണം.
മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട സാലുവിന് തക്ക സമയത്ത് ചികിത്സ കിട്ടാത്തതാണ് മരണത്തിനിടയാക്കിയത്. സാലുവിൻ്റെ ജീവൻ നഷ്ടപ്പെടുത്തിയതിന് സർക്കാർ മറുപടി പറയണം. ആന, പുലി, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കയാണ്. ജനങ്ങളുടെ ആശങ്കയകറ്റുന്ന തരത്തിൽ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാവണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വന്യമൃഗ ശല്യ പ്രതിരോധത്തിന് നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം .ഇല്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...