.
സി.വി.ഷിബു.
കൽപ്പറ്റ: പതിറ്റാണ്ടുകളുടെ കഥകളി ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെടുന്നു. ഗുരുവായൂരിൽ കഥകളിവേഷത്തിലെത്തി കണ്ണന് നിവേദ്യമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് കലക്ടർ എ. ഗീത. പുതുവത്സരദിനത്തിൽ തോഴിമാർക്കൊപ്പമുള്ള ദമയന്തിയായി കലക്ടറെത്തുന്നതും കാത്തിരിക്കുകയാണ് കലാലോകം. കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചകളില്ലാതെ തന്നെ കഥാപാത്രമായ ദമയന്തിയെ കലക്ടർ നെഞ്ചേറ്റി കഴിഞ്ഞു. നളചരിതം ഒന്നാം ദിവസത്തെ കഥയിൽ
ദമയന്തിയുടെ വേഷത്തിൽ വയനാട് കലക്ടർ എ ഗീത ഐ.എ.എസ്.അരങ്ങിലെത്തും. തോഴിമാരായി കോട്ടയ്ക്കൽഷിജിത്ത്, രമ്യ കൃഷ്ണയും ഹംസമായി സോയിൽ കൺസർവേഷൻ വകുപ്പിലെ രതി സുധീറും ഒപ്പമുണ്ടാകും. കോട്ടയ്ക്കൽ സന്തോഷ്, കോട്ടയ്ക്കൽ വിനീഷ് എന്നിവർ പാട്ട് പാടി അരങ്ങിലെത്തും. : കോട്ടയ്ക്കൽ മനീഷ്, രാമനാഥൻ എന്നിവർ ചെണ്ട, ഇടയ്ക്ക എന്നിവും മദ്ദളം കോട്ടയ്ക്കൽ പ്രതീഷും കൈകാര്യം ചെയ്യും.
കോട്ടയ്ക്കൽ പി.എസ്.വി. നാട്യ സംഘത്തിലെ കോട്ടയ്ക്കൽ സി.എം. ഉണ്ണികൃഷ്ണൻ ആശാൻ്റെ ശിക്ഷണത്തിലാണ് കഥകളി അവതരണം. പ്രധാന പദങ്ങളും മുദ്രകളും വാട്സ് വഴി സ്വീകരിച്ചായിരുന്നു പരിശീലനം.
വയനാടിൻ്റെ ദേശീയോത്സവമായ വള്ളിയൂർക്കാവിൽ കഥകളി അവതരിപ്പിച്ചപ്പോൾ വയനാട്ടുകാരും കലാ സ്നേഹികളും നൽകിയ പ്രോത്സാഹനമാണ് ഗുരുവായൂരിലേക്കുള്ള യാത്രയിൽ കലക്ടർക്ക് കൂടെയുള്ളത്. ഭർത്താവും നിയമ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമായ ജയകുമാറും മറ്റ് കുടുംബാംഗങ്ങളും കലാകാരിയായ കലക്ടറുടെ കഥകളിയാട്ടത്തിന് പൂർണ്ണ പിന്തുണയുമായുണ്ട്.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...