ജനസാന്ദ്രതയുള പ്രദേശങ്ങൾക്ക് ESZൽ നിന്ന് ഒഴിവാക്കൽ ലഭിക്കുന്നതിന്, എല്ലാ കെട്ടിടങ്ങളുടെയും, കടകളുടെയും, സ്ഥാപനങ്ങളുടെയും കൃത്യമായ മാപ്പ് സുപ്രീം കോടതിക്ക് നൽകേണ്ടത് പ്രധാനമാണ്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ESZ നായി നൽകിയിരിക്കുന്ന ഭൂപടത്തിൽ യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് കെട്ടിടങ്ങളേ ഉള്ളൂ. ഉദാഹരണമായി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ, ബത്തേരി ടൗണിൽ, 70 ലധികം കടകളുള്ള ഒരു പ്രദേശം 5 പാർപ്പിട കെട്ടിടങ്ങൾ മാത്രമുള്ളതായി ഭൂപടത്തിൽ കാണിച്ചിരിക്കുന്നു. ഭൂരിഭാഗം ബാങ്കുകൾ, കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, ആദിവാസി സെറ്റിൽമെന്റുകൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. ബത്തേരി നിയോജക മണ്ഡലം വളരെ കുറച്ച് പാർപ്പിട കെട്ടിടങ്ങൾ മാത്രമുള്ളതാണ് എന്ന മിഥ്യാധാരണയാണ് ഭൂപടം നൽകുന്നത്.
വനത്തിനുളളിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ഭൂപടത്തിൽ ജനവാസ മേഖലകളായി അടയാളപ്പെടുത്തിയിട്ടില്ല. അവ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ഇപ്പോൾ പുറത്തുവിട്ടിരുക്കുന്ന മാപ്പുകൾക്കുപകരം, ഓരോ കിലോമീറ്ററും ഗ്രൗണ്ടിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്തിയാൽ മാത്രമ സാധാരണ ജനങ്ങൾക്ക് കൃത്യമായും ബഫർസോൺ അതിരുകൾ മനസിലാക്കുകയും പരാതികൾ സമയത്തു നൽകാനും സാധിക്കൂ. അത്തരം ഗ്രൗണ്ട് മാർക്കിങ്ങിന് സമയം ഇല്ലായെങ്കിൽ, ഗൂഗിൾ മാപ്പിൽ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന ജിയോ കോർഡിനേറ്റുകൾ ലോഡ് ചെയ്തുകൊണ്ട് റോഡുകളും പുഴകളും, സ്ഥലപ്പേരുകളും അടക്കമുള്ള അതിരടയാളങ്ങൾ മനസിലാകുന്ന രീതിയിലുള്ള ഗൂഗിൾ മാപ്പ് ഫയലുകൾ സർക്കാർ പുറത്തുവിടുകയും മാപ്പുകളുടെ കെ എം എൽ ഫയലുകൾ ലഭ്യമാക്കുകയും ചെയ്യണം.
സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുമ്പോൾ എല്ലാ വിവരങ്ങളും അടങ്ങിയ സമഗ്രമായുള്ള റിപ്പോർട്ട് നൽകണമെന്നും സമയക്കുറവ് എന്ന ന്യായം പറഞ്ഞുകൊണ്ട് അപൂർണ്ണമായ റിപ്പോർട്ട് നൽകുന്നത് ഒഴിവാവാക്കുകയും വേണം. ആയതുകൊണ്ട് മാപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഏറ്റവും കുറഞ്ഞത് 2023 ജനുവരി 31 വരെ സമയം അനുവദിക്കുകയും അതാതു സ്ഥലത്തെ വില്ലേജ് ഓഫിസർമാർക്ക് ആയതിന്റെ ചുമതല ഔദ്യോഗികമായി നൽകുകയും ചെയ്യണം.
മേൽപ്രകാരം പുതുക്കിയ മാപ്പ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളേയും, കർഷക സംഘടന നേതാക്ക ളയും, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരെയും, വ്യാപാരി, വ്യവസായി നേതാക്കളേയും, ജനപ്രതിനിധികളെ യും, വനം വകുപ്പും ഉൾപ്പെടെ യോഗം നടത്തി പരിഹാരം കണ്ട് സ്ഥിരീകരിച്ചതിന് ശേഷം മാത്ര ബഹു.മാനപ്പെട്ട സുപ്രീം കോടതിയ്ക്ക് സമർപ്പിക്കാവൂ. എന്ന് ആവിശ്യപ്പെട്ട് വനം വന്യജിവി വകുപ്പ് മന്ത്രി ശ്രീ: എ കെ ശശീന്ദ്രന് കത്ത് നൽകിയതായും ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....