കോഴിക്കോട് :കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി തന്നെ കോഴിക്കോട് കലക്ടർ ഉത്തരവിട്ടതനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് വയനാട് ജില്ല കലക്ടർ ഡോക്ടർ രേണൂരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് കോഴിക്കോട് കലക്ടർ രാത്രി പ്രത്യേകമായി പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഉത്തരവിറക്കിയത് കാട്ടാനയുടെ ആക്രമണങ്ങളിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ്, എൽ ഡി എഫ്, ബിജെപി, മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി വാഹനങ്ങൾ തടയുന്നുണ്ട് .കടകൾ തുറന്നാൽ അടപ്പിക്കുമെന്നും ഹർത്താൽ അനുകൂലികൾ പറഞ്ഞു പൊതുവേ ഹർത്താലിനോട് എല്ലാവരും സഹകരിക്കുന്നുണ്ട്. മൃതദേഹം വീട്ടിലെത്തിച്ച ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകളുടെ സമയം നിശ്ചയിക്കുക. പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ നിലപാട് അനുസരിച്ച് ആയിരിക്കും സംസ്കാരം.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...