ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു. കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് മാനന്തവാടി ഡി.എഫ് .ഒ ഓഫീസിലേക്ക് ബി.ജെ.പി.നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണത്തിന് ഉത്തരവാദി പിണറായിയെന്നും മധു. പ്രവർത്തകർ ബാരികേട് മറകടക്കാൻ ശ്രമിച്ചത് ചെറിയതോതിൽ ഉന്തിനും തള്ളിനും ഇടയാക്കി
ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നതും മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും പതിവായിരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമായാണോയെന്ന് സംശയിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് കെ.പി മധു ആരോപിച്ചു, മാനന്തവാടി ജനവാസകേന്ദ്രത്തിലിറങ്ങി മനുഷ്യനെ കൊന്ന കടുവയെ അടിയന്തിരമായി പിടികൂടണമെന്നും കർഷകന്റെ മരണത്തിനുത്തരവാദി പിണറായിയെന്നും മധു കുറ്റപ്പെടുത്തി. വയനാട്ടിലെ മനുഷ്യ ജീവന് ഒരു പരിഗണനയുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മാനന്തവാടിയില്‍ കൃഷിയിടത്തില്‍ സാലു മരിച്ചതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്നും മതിയായ നഷ്ട പരിഹാരവും, ആശ്രിതര്‍ക്ക് ജോലിയും കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മധു ആവശ്യപ്പെട്ടു.വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ പോലും മതിയായ ചികിത്സ ലഭ്യമാക്കാന്‍ അടിസ്ഥന സംവിധാനം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി മാത്രമാണെന്നും മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് എടുത്തു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശപ്പെട്ടു.തുടര്സമരമെന്നുള്ള നിലക്ക് ബി ജെ.പിയും പോഷക സംഘടനകളും എം.എല്‍.എമാരുടേയും, വയനാട് എം.പിയുട
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...