കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വൈകുന്നത് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നു. മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സി.ബി.ഐ.സംഘം വയനാട്ടിലെത്താതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. നിലവിലെ പോലീസ് അന്വേഷണത്തിൽ കുറ്റപത്രം വൈകും.പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അവസാന ഘട്ടത്തിൽ ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായിരുന്നു. മുഖ്യ പ്രതി സിന്‍ജോ ജോണ്‍സൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം ആഴ്ചകൾ നീണ്ട റാഗിംഗും ദിവസങ്ങൾ നീണ്ട ആൾക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനനവും മൂലം ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥൻ മരിക്കുന്നത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.
ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാര്‍, കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സായൂജ് കുമാര്‍, വൈത്തിരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശാസ്ത്രീയവും അസൂത്രിതവുമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്. പോലീസ് സമ്മര്‍ദ്ധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രതികളില്‍ രണ്ട് പേര്‍ സ്വമേധയാ കീഴടങ്ങുകയും ചെയ്തിരുന്നു. സിദ്ധാർത്ഥൻറെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുകയാണെന്ന് സർക്കാർ അറിയിക്കുകയും മാർച്ച് 10-ന് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ സമയാസമയങ്ങളിൽ ആഭ്യന്തരവകുപ്പിൽ നിന്ന് സി.ബി.ഐക്ക് ഔദ്യോഗിക കത്തിടപാടുകൾ നടത്താത്തതിനാൽ ഇപ്പോഴും സി.ബി.ഐ സംഘം കേസ് ഏറ്റെടുത്തിട്ടില്ല. ഇതാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത് തൻറെ കുടുംബം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിദ്ധാർത്ഥന്റെ പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വീണ്ടും പ്രക്ഷോഭം തുടങ്ങേണ്ടി വരുമെന്ന് വിവിധ സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുന്ന ഘട്ടത്തിൽ സിദ്ധാർത്ഥന്റെ മരണം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . നിലവിൽ ഡി.വൈ.എസ്.പി ടി എൻ സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം തുടരുന്നുണ്ടെങ്കിലും പല നടപടിക്രമങ്ങളും ഇനിയും പൂർത്തിയാകാൻ ഉണ്ട് അതിനാൽ തന്നെ കുറ്റപത്രം തയ്യാറാക്കുന്നത് വൈകാനാണ് സാധ്യത. വിദ്യാർത്ഥികളെ കൂടാതെ യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതികൾ ആക്കണമെന്ന് ആവശ്യം നേരത്തെ ഉയർന്നെങ്കിലും അധികൃതരെ ആരെയും ഇതുവരെയും പ്രതി പട്ടികയിൽ ചേർത്തിട്ടില്ല. പലയിടങ്ങളിൽ വച്ച് പല ദിവസങ്ങളിലായി പ്രതികൾ പിടിയിലായതിനാലും കോടതിയിൽ ഹാജരാക്കിയത് വിവിധ ദിവസങ്ങളിൽ ആയതിനാലും പ്രതികളിൽ പലരുടെയും റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിനാൽ ബാച്ചുകൾ ആയി ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഇതനുസരിച്ച് പ്രതികളിൽ ആറുപേരെ നാളെ (വ്യാഴാഴ്ച്ച) വീണ്ടും കോടതിയിൽ ഹാജരാക്കും.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...