. കൽപ്പറ്റ: വീട്ടിലേക്ക് പോകും വഴി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ വിജയൻറെ മകൻ ശരത്തിന് അടിയന്തരമായി പട്ടികവർഗ്ഗ വികസന വകുപ്പ് ചികിത്സാ സഹായം ഒരുക്കണമെന്ന് മുൻ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ വകുപ്പ് ദുരിതാശ്വാസ നിധിയിൽ നിന്ന് ശരത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. ഇപ്പോൾ കിടപ്പിലായ ശരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. കാട്ടാന എടുത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല .വനംവകുപ്പ് ആകട്ടെ 11,000 രൂപ മാത്രമാണ് നൽകിയത്. പട്ടികവർഗ്ഗ വിഭാഗത്തോടുള്ള സർക്കാരിൻറെ വലിയ അവഗണനയാണ് ഇതിൽ പ്രകടമാകുന്നത്. അവഗണന അവസാനിപ്പിച്ച്േ ഇന്നുതന്നെ ശരത്തിനെ ചികിത്സയ്ക്കു കൊണ്ടുപോകാനും അടിയന്തര ധനസഹായം അനുവദിക്കാനും സർക്കാർ തയ്യാറാകണം.
കൊച്ചി: ക്ലിയോസ്പോര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്സിറ്റി...
കല്പറ്റ: കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ...
. മാനന്തവാടി: 10.1.25ന് പിടികൂടി ബെഗുർ റേഞ്ച്ലെ ഉൾവനത്തിൽ തുറന്നു വിട്ട ആനക്കുട്ടി യെ ഇന്ന് രാവിലെ സ്വകാര്യ സ്ഥലത്ത് കണ്ടെത്തിയതിനെ തുടർന്ന് വനപാലക സംഘം പിടികൂടി...
സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
. കൽപ്പറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള...
ബത്തേരി: .ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക , പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും...