. കൽപ്പറ്റ: വീട്ടിലേക്ക് പോകും വഴി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ വിജയൻറെ മകൻ ശരത്തിന് അടിയന്തരമായി പട്ടികവർഗ്ഗ വികസന വകുപ്പ് ചികിത്സാ സഹായം ഒരുക്കണമെന്ന് മുൻ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ വകുപ്പ് ദുരിതാശ്വാസ നിധിയിൽ നിന്ന് ശരത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. ഇപ്പോൾ കിടപ്പിലായ ശരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. കാട്ടാന എടുത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല .വനംവകുപ്പ് ആകട്ടെ 11,000 രൂപ മാത്രമാണ് നൽകിയത്. പട്ടികവർഗ്ഗ വിഭാഗത്തോടുള്ള സർക്കാരിൻറെ വലിയ അവഗണനയാണ് ഇതിൽ പ്രകടമാകുന്നത്. അവഗണന അവസാനിപ്പിച്ച്േ ഇന്നുതന്നെ ശരത്തിനെ ചികിത്സയ്ക്കു കൊണ്ടുപോകാനും അടിയന്തര ധനസഹായം അനുവദിക്കാനും സർക്കാർ തയ്യാറാകണം.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...